+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി

കൊല്ലം: ഇത്തിക്കരയാറ്റിൽ കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി. കല്ലുവാതുക്കൽ സ്വദേശിനി ഗ്രീഷ്മ (22) ആണ് മരിച്ചത്. വൈകിട്ട് 4.20 ഓടെയാണ് മൃതദേഹം
രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി
കൊല്ലം: ഇത്തിക്കരയാറ്റിൽ കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി. കല്ലുവാതുക്കൽ സ്വദേശിനി ഗ്രീഷ്മ (22) ആണ് മരിച്ചത്. വൈകിട്ട് 4.20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഗ്രീഷ്മയ്ക്കൊപ്പം കാണാതായ ആര്യ(23)യുടെ മൃതദേഹം ഉച്ചയോടെ കണ്ടെത്തിയിരുന്നു. ഇതിന് സമീപപ്രദേശത്ത് നിന്നുതന്നെയാണ് രണ്ടാം മൃതദേഹവും ലഭിച്ചത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പ്രസവിച്ച ഉടൻ കുഞ്ഞിനെ റബർ തോട്ടത്തിലെ കരിയില കൂനയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ(22)യുടെ ബന്ധുവാണ് അടുത്ത ബന്ധുക്കളാണ് മരിച്ച പെൺകുട്ടികൾ.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യുവതികൾ അപ്രത്യക്ഷരായത്. "ഞങ്ങൾ പോകുന്നു' എന്ന് കത്തെഴുതിവച്ചാണ് യുവതികൾ പോയത്. ബന്ധുവായ രേഷ്മ റബർ തോട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.

പ്രതി രേഷ്മ ഉപയോഗിച്ച സിം കാർഡ് ആര്യയുടെ പേരിലുള്ളതായിരുന്നു. ഇതിന്‍റെ വിശദാംശങ്ങൾ ആരായാനാണ് പോലീസ് വിളിപ്പിച്ചത്. പോലീസ് ഹാജരാകാൻ നിർദ്ദേശിച്ചപ്പോൾ മുതൽ ആര്യ അസ്വസ്ഥയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

മരിച്ച പെൺകുട്ടികൾക്ക് നവജാത ശിശുവിനെ ഉപേക്ഷിച്ച കേസിൽ ഏതെങ്കിലും തരത്തിൽ നേരിട്ട് ബന്ധമുള്ളതായി പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് ഇരുവരും ജീവനൊടുക്കുന്നതെന്ന സംശയത്തിലാണ് പോലീസ്.
More in Latest News :