+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജമ്മു കാഷ്മീരിന് ശരിയായ സമയത്ത് സംസ്ഥാന പദവി നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജമ്മു കാഷ്മീരിന് ശരിയായ സമയത്ത് സംസ്ഥാന പദവി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം
ജമ്മു കാഷ്മീരിന്  ശരിയായ സമയത്ത് സംസ്ഥാന പദവി നൽകുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ജമ്മു കാഷ്മീരിന് ശരിയായ സമയത്ത് സംസ്ഥാന പദവി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കാഷ്മീരിലെ 14 നേതാക്കളാണ് സർവകക്ഷി യോഗത്തിനായി പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയത്.

ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് വൈകില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാഷ്മീരിൽ മണ്ഡല പുനർനിർണയത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താമെന്നും മോദി പറഞ്ഞു. ഇതിനോട് ഭൂരിഭാഗം നേതാക്കളും യോജിച്ചതായാണ് റിപ്പോർട്ട്.

കാഷ്മീരിലെ ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുകയായിരുന്നു യോഗത്തിന്‍റെ മുഖ്യലക്ഷ്യം. കാഷ്മീരിന്‍റെ ജനാധിപത്യ പ്രക്രിയയ്ക്ക് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജില്ല വികസന കൗണ്‍സിൽ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതുപോലെ നിയമസഭാ തെരഞ്ഞെടുപ്പും നടത്തും.

സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് സർവകക്ഷിയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. അതേസമയം പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാണ് കാഷ്മീർ താഴ് വരയിലെ പാർട്ടികളുടെ ഗുപ്കർ സഖ്യം ആവശ്യപ്പെട്ടത്. എന്നാൽ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യോഗത്തിൽ ജമ്മു കാഷ്മീരിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രധാമന്ത്രി പറഞ്ഞു. ജമ്മുവിലുണ്ടായ വികസനങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാമനന്ത്രി ഇത് ജനതയ്ക്ക് നൽകുന്നത് പുത്തൻ പ്രതീക്ഷയാണെന്നും കൂട്ടിച്ചേർത്തു.
More in Latest News :