കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിയുടെ കാർ അഴീക്കോട്ടെ പൂട്ടിയ കപ്പൽ പൊളി ശാലയിൽ ഒളിപ്പിച്ച നിലയിൽ. സ്വർണ്ണക്കടത്ത് അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. അപകടം നടക്കുമ്പോൾ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാറാണിത്. ഒളിവിലുള്ള അർജുന്റെ വീട്ടിൽ ബുധനാഴ്ച കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാൻ സിപിഎം തീരുമാനിച്ചു. സിപിഎം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം.വി. ജയരാജൻ പറഞ്ഞു. ആ രാഷ്ട്രീയ പ്രചാരണ വേല നടത്താൻ ഒരു ക്വട്ടേഷൻ സംഘത്തെയും ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്വട്ടേഷൻ സംഘത്തിലുള്ള ഒരാളെയും പാർട്ടി സൈബർ പ്രവർത്തനം ഏൽപ്പിച്ചിട്ടില്ല. ക്വട്ടേഷൻ സംഘത്തിൽ പെട്ട ഒരൊറ്റയാൾക്കും സിപിഎമ്മിന്റെ സംരക്ഷണം ഉണ്ടാവില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു.
സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാൻ സിപിഎം തീരുമാനിച്ചു. സിപിഎം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം.വി. ജയരാജൻ പറഞ്ഞു. ആ രാഷ്ട്രീയ പ്രചാരണ വേല നടത്താൻ ഒരു ക്വട്ടേഷൻ സംഘത്തെയും ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്വട്ടേഷൻ സംഘത്തിലുള്ള ഒരാളെയും പാർട്ടി സൈബർ പ്രവർത്തനം ഏൽപ്പിച്ചിട്ടില്ല. ക്വട്ടേഷൻ സംഘത്തിൽ പെട്ട ഒരൊറ്റയാൾക്കും സിപിഎമ്മിന്റെ സംരക്ഷണം ഉണ്ടാവില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു.