കൊച്ചി: രാജ്യോദ്രോഹ കേസില്‍ ലക്ഷദ്വീപ് പോലീസ് കേസെടുത്ത ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയെ മൂന്നാമതും ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നു രാവിലെ കവരത്തി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലായിരുന്നു ചോദ്യം ചെയ്യൽ. ബുധനാഴ്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇന്നും ചോദ്യം ചെയ്തത്. ഹൈക്കോടതി നിർദേശം ഉള്ളതുകൊണ്ടു തന്നെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയാണ് ചെയ്തത്. കൊച്ചിയിലേക്ക് തിരിച്ചു പോകാനും അനുമതി നൽകിയിട്ടുണ്ട്.
ബുധനാഴ്ചയും അഭിഭാഷകനൊപ്പമാണ് അയിഷ ചോദ്യം ചെയ്യലിനായി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നല്കിയ വിശദീകരണങ്ങള്‍ തന്നെയാണ് ഇന്നലെയും അയിഷ സുല്‍ത്താന നല്‍കിയത്.ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ബയോ വെപ്പണ്‍ ഉപയോഗിക്കുകയാണെന്ന് ഐഷ പറഞ്ഞെന്ന് ആരോപിച്ച് ബിജെപി നല്കിയ പരാതിയിലായിരുന്നു രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം പ്രധാനമായും അയിഷയോട് ചോദിച്ചത്. അയിഷയെ കൂടാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് ചിലരെക്കൂടി വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് കവരത്തി പോലീസ്.
അതേസമയം, അയിഷ സുൽത്താന ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അഥോററ്റിയുടെ നിർദേശങ്ങൾ അയിഷ പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തെന്നും ദ്വീപ് ഭരണകൂടം കോടതിയിൽ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചു.
ബുധനാഴ്ചയും അഭിഭാഷകനൊപ്പമാണ് അയിഷ ചോദ്യം ചെയ്യലിനായി ഹാജരായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നല്കിയ വിശദീകരണങ്ങള്‍ തന്നെയാണ് ഇന്നലെയും അയിഷ സുല്‍ത്താന നല്‍കിയത്.ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ബയോ വെപ്പണ്‍ ഉപയോഗിക്കുകയാണെന്ന് ഐഷ പറഞ്ഞെന്ന് ആരോപിച്ച് ബിജെപി നല്കിയ പരാതിയിലായിരുന്നു രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം പ്രധാനമായും അയിഷയോട് ചോദിച്ചത്. അയിഷയെ കൂടാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് ചിലരെക്കൂടി വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് കവരത്തി പോലീസ്.
അതേസമയം, അയിഷ സുൽത്താന ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അഥോററ്റിയുടെ നിർദേശങ്ങൾ അയിഷ പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തെന്നും ദ്വീപ് ഭരണകൂടം കോടതിയിൽ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചു.