സതാംപ്ടണ്: ന്യൂസിലൻഡിന് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കിരീടം. ഇന്ത്യയെ വീഴ്ത്തിയാണ് പ്രഥമ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കിരീടം കെയ്ൻ വില്യംസണും സംഘവും സ്വന്തമാക്കിയത്. മഴമൂലം റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു കിവീസിന്റെ കിരീടജയം.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഉയര്‍ത്തിയ139 റണ്‍സ് വിജയലക്ഷ്യം 45.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കിവീസ് മറികടന്നത്. ഓപ്പണര്‍മാരായ ടോം ലാഥമിന്റെയും (9) ഡെവോണ്‍ കോണ്‍വെയുടെയും (19) വിക്കറ്റാണ് ന്യൂസിലൻഡിന് നഷ്ടമായത്. അശ്വിനാണ് രണ്ട് വിക്കറ്റും. ക്യാപ്റ്റന്‍ വില്യംസണും (52) റോസ് ടെയ്ലറും (47) പുറത്താകാതെ നിന്നു.
അവസാന ദിവസത്തെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയായത്. 41 റണ്‍സ് നേടിയ ഋഷഭ് പന്ത് മാത്രമാണ് പൊരുതി നിന്നത്. 64/2 എന്ന സ്കോറിംഗ് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ അവസാന എട്ട് വിക്കറ്റുകൾ 106 റണ്‍സിനാണ് നഷ്ടമായത്. ന്യൂസിലൻഡിനായി ടിം സൗത്തി നാലും ട്രെന്റ് ബോൾട്ട് മൂന്നും വിക്കറ്റ് നേടി.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഉയര്‍ത്തിയ139 റണ്‍സ് വിജയലക്ഷ്യം 45.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കിവീസ് മറികടന്നത്. ഓപ്പണര്‍മാരായ ടോം ലാഥമിന്റെയും (9) ഡെവോണ്‍ കോണ്‍വെയുടെയും (19) വിക്കറ്റാണ് ന്യൂസിലൻഡിന് നഷ്ടമായത്. അശ്വിനാണ് രണ്ട് വിക്കറ്റും. ക്യാപ്റ്റന്‍ വില്യംസണും (52) റോസ് ടെയ്ലറും (47) പുറത്താകാതെ നിന്നു.
അവസാന ദിവസത്തെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയായത്. 41 റണ്‍സ് നേടിയ ഋഷഭ് പന്ത് മാത്രമാണ് പൊരുതി നിന്നത്. 64/2 എന്ന സ്കോറിംഗ് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ അവസാന എട്ട് വിക്കറ്റുകൾ 106 റണ്‍സിനാണ് നഷ്ടമായത്. ന്യൂസിലൻഡിനായി ടിം സൗത്തി നാലും ട്രെന്റ് ബോൾട്ട് മൂന്നും വിക്കറ്റ് നേടി.