കോപ്പെന്ഹേഗൻ: തകർപ്പൻ പ്രകടനത്തിലൂടെ റഷ്യയെ തകര്‍ത്ത് ഡെന്മാര്ക്ക് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഡെന്മാര്ക്കിന്റെ വിജയം. ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാര്ക്ക് അവസാന 16-ല്‍ എത്തിയത്. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം 2-0ന് ഫിന്‍ലന്‍ഡിനെ തോല്‍പ്പിച്ചതും ഡെന്മാര്ക്കിനുള്ള വഴിയൊരുക്കി.
ഡെന്മാര്ക്കിനായി മിക്കേല്‍ ഡാംസ്ഗാര്‍ഡ് (38'), യൂസഫ് പോള്സെൻ (59'), ആന്‍ഡ്രിയാസ് ക്രിസ്റ്റിയന്‍സെൻ (79'), ജോക്കിം മാലെ (82') എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പെനാൽറ്റിയിലൂടെ ആര്‍ട്ടെം സ്യൂബ റഷ്യയ്ക്കായി ആശ്വാസ ഗോള്‍ നേടി. ഈ തോല്‍വിയോടെ റഷ്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുകയും ചെയ്തു.
സമ്പൂര്‍ണ ജയത്തോടെയാണ് ബെല്‍ജിയം പ്രീക്വാർട്ടറിൽ എത്തിയത്. റൊമേലു ലുകാകു ഒരു ഗോള്‍ നേടി. മറ്റൊന്ന് ഫിന്‍ലന്‍ഡിന്റെ ദാനമായിരുന്നു. ആദ്യ പകുതിയില്‍ ഫിന്‍ലന്‍ഡ് ഗോള്‍ വഴങ്ങാതെ കാത്തു. എന്നാല്‍ 74-ാം മിനിറ്റില്‍ ഹ്രഡക്കിയുടെ സെല്‍ഫ് ഗോളില്‍ ബെല്‍ജിയം മുന്നിലെത്തി. ഒരു ഗോള്‍ വീണതോടെ തിരിച്ചടിക്കാനുള്ള സകല വഴികളും ഫിന്‍ലന്‍ഡ് നോക്കി. ആ വെപ്രാളത്തില്‍ മറ്റൊരു ഗോള്‍ കൂടി ഫിന്‍ലന്‍ഡിന്റെ വലയില്‍ കയറി.
ഇതോടെ ബെല്‍ജിയം ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ കടന്നു.
ഡെന്മാര്ക്കിനായി മിക്കേല്‍ ഡാംസ്ഗാര്‍ഡ് (38'), യൂസഫ് പോള്സെൻ (59'), ആന്‍ഡ്രിയാസ് ക്രിസ്റ്റിയന്‍സെൻ (79'), ജോക്കിം മാലെ (82') എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പെനാൽറ്റിയിലൂടെ ആര്‍ട്ടെം സ്യൂബ റഷ്യയ്ക്കായി ആശ്വാസ ഗോള്‍ നേടി. ഈ തോല്‍വിയോടെ റഷ്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുകയും ചെയ്തു.
സമ്പൂര്‍ണ ജയത്തോടെയാണ് ബെല്‍ജിയം പ്രീക്വാർട്ടറിൽ എത്തിയത്. റൊമേലു ലുകാകു ഒരു ഗോള്‍ നേടി. മറ്റൊന്ന് ഫിന്‍ലന്‍ഡിന്റെ ദാനമായിരുന്നു. ആദ്യ പകുതിയില്‍ ഫിന്‍ലന്‍ഡ് ഗോള്‍ വഴങ്ങാതെ കാത്തു. എന്നാല്‍ 74-ാം മിനിറ്റില്‍ ഹ്രഡക്കിയുടെ സെല്‍ഫ് ഗോളില്‍ ബെല്‍ജിയം മുന്നിലെത്തി. ഒരു ഗോള്‍ വീണതോടെ തിരിച്ചടിക്കാനുള്ള സകല വഴികളും ഫിന്‍ലന്‍ഡ് നോക്കി. ആ വെപ്രാളത്തില്‍ മറ്റൊരു ഗോള്‍ കൂടി ഫിന്‍ലന്‍ഡിന്റെ വലയില്‍ കയറി.
ഇതോടെ ബെല്‍ജിയം ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ കടന്നു.