കൊച്ചി: രാജ്യദ്രോഹ പരാമര്‍ശം നടത്തിയ കേസിൽ ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചലച്ചിത്ര പ്രവര്‍ത്തകയായ ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും പോലീസ് പറഞ്ഞു.
ലക്ഷദ്വീപിലെ കവരത്തി പോലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. അഭിഭാഷകനൊപ്പമാണ് അവര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ശനിയാഴ്ച്ചയാണ് നെടുമ്പാശേരിയില്‍ നിന്ന് ഐഷ ദ്വീപിലെത്തിയത്.
ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഐഷ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ദ്വീപിലെ ബിജെപി അധ്യക്ഷന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ഐഷ സുല്‍ത്താന അറസ്റ്റ് അടക്കമുള്ള നിയമനടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യപേക്ഷയില് തീരുമാനം വ്യക്തമാക്കാതെ കോടതി അറസ്റ്റുണ്ടായാല്‍ ആള്‍ജാമ്യത്തില്‍ ഐഷയെ വിടണമെന്ന് ഉത്തരവിട്ടു. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ അഭിഭാഷകനെയും കൂടെ കൂട്ടുവാനും അനുമതി നല്‍കിയിരുന്നു.
ലക്ഷദ്വീപിലെ കവരത്തി പോലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. അഭിഭാഷകനൊപ്പമാണ് അവര്‍ ചോദ്യം ചെയ്യലിന് ഹാജരായത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ശനിയാഴ്ച്ചയാണ് നെടുമ്പാശേരിയില്‍ നിന്ന് ഐഷ ദ്വീപിലെത്തിയത്.
ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഐഷ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ദ്വീപിലെ ബിജെപി അധ്യക്ഷന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ഐഷ സുല്‍ത്താന അറസ്റ്റ് അടക്കമുള്ള നിയമനടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യപേക്ഷയില് തീരുമാനം വ്യക്തമാക്കാതെ കോടതി അറസ്റ്റുണ്ടായാല്‍ ആള്‍ജാമ്യത്തില്‍ ഐഷയെ വിടണമെന്ന് ഉത്തരവിട്ടു. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ അഭിഭാഷകനെയും കൂടെ കൂട്ടുവാനും അനുമതി നല്‍കിയിരുന്നു.