+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖ്യമന്ത്രി നടക്കുന്നത് ഉയര്‍ത്തിപ്പിടിച്ച മഴുവുമായി: കെ. മുരളീധരൻ

കോഴിക്കോട്: ഇടതുസർക്കാരിനെ നാണംകെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ബ്രണ്ണൻ കോളജ് വിവാദമെന്നു കോൺഗ്രസ് ന
മുഖ്യമന്ത്രി നടക്കുന്നത് ഉയര്‍ത്തിപ്പിടിച്ച മഴുവുമായി: കെ. മുരളീധരൻ
കോഴിക്കോട്: ഇടതുസർക്കാരിനെ നാണംകെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ബ്രണ്ണൻ കോളജ് വിവാദമെന്നു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. മരംമുറി കേസിൽ ഇഡി അന്വേഷണം ഒഴിവാക്കാൻ കൊടകര കുഴൽപ്പണ കേസിൽ വിട്ടുവീഴ്ച ചെയ്യാനാണ് സർക്കാർ നീക്കം.

മരംമുറിയില്‍ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തുകയും ചെയ്തിട്ടുണ്ട്. മുമ്പു മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയില്‍ക്കൂടി നടന്നു എന്നല്ലേ പറയുന്നത്. ഇപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവന്‍ വെട്ടിക്കൊണ്ടു പോകുന്നു. അതാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസ്ഥയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

രമേശ്‌ ചെന്നിത്തലയ്ക്കു ഹിന്ദി അറിയാവുന്നതിനാൽ ദേശീയ രാഷ്‌ട്രീയത്തിൽ ശോഭിക്കും. തനിക്ക്‌ ഹിന്ദി അറിയാത്തതിനാൽ ദേശീയ രാഷ്‌ട്രീയത്തിൽ താൽപര്യമില്ലെന്നും മുരളീധരൻ കോഴിക്കോട്ടു പറഞ്ഞു.
More in Latest News :