തിരുവനന്തപുരം: വിവാദമായതോടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പോലീസ് പൈലറ്റ്, എസ്കോർട്ട് സുരക്ഷ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു യാത്ര പുറപ്പെട്ട മുരളീധരന് പോലീസ് പൈലറ്റ്, എസ്കോർട്ട് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി.
വി.മുരളീധരൻ കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പോലീസ് നൽകിവന്ന പൈലറ്റ്, എസ്കോർട്ട് സുരക്ഷ ഒരുക്കാതിരുന്നത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച ഗണ്‍മാനെ മന്ത്രിയുടെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടിരുന്നു.
കേന്ദ്രമന്ത്രിക്കു സുരക്ഷ ഒരുക്കാതിരുന്ന നടപടി വിവാദമായതോടെ ഞായറാഴ്ച വീണ്ടും നൽകുകയായിരുന്നു. ഞായറാഴ്ച കഴക്കൂട്ടം മുതലാണ് പോലീസ് സുരക്ഷ ഒരുക്കിയത്. വൈ കാറ്റഗറി സുരക്ഷ ഒരുക്കേണ്ട വിഐപിയ്ക്ക് പൈലറ്റ് എസ്കോർട്ട് സുരക്ഷ പ്രോട്ടോകോൾ പ്രകാരമില്ലെന്നാണ് പോലീസ് ഉന്നതർ പറയുന്നു.
വി.മുരളീധരൻ കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പോലീസ് നൽകിവന്ന പൈലറ്റ്, എസ്കോർട്ട് സുരക്ഷ ഒരുക്കാതിരുന്നത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ അനുവദിച്ച ഗണ്‍മാനെ മന്ത്രിയുടെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടിരുന്നു.
കേന്ദ്രമന്ത്രിക്കു സുരക്ഷ ഒരുക്കാതിരുന്ന നടപടി വിവാദമായതോടെ ഞായറാഴ്ച വീണ്ടും നൽകുകയായിരുന്നു. ഞായറാഴ്ച കഴക്കൂട്ടം മുതലാണ് പോലീസ് സുരക്ഷ ഒരുക്കിയത്. വൈ കാറ്റഗറി സുരക്ഷ ഒരുക്കേണ്ട വിഐപിയ്ക്ക് പൈലറ്റ് എസ്കോർട്ട് സുരക്ഷ പ്രോട്ടോകോൾ പ്രകാരമില്ലെന്നാണ് പോലീസ് ഉന്നതർ പറയുന്നു.