സതാംപ്ടണ്: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 217 റൺസിന് പുറത്ത്. ന്യൂസിലൻഡിനായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസണാണ് ഇന്ത്യയെ തകർത്തത്.
134 ന് 3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് തലേദിവസത്തെ സ്കോറിനോട് 83 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഉപനായകൻ അജിങ്ക്യ രഹാ നെയാണ് ടോപ്സ്കോറർ. രഹാനെ 49 റൺസെടുത്ത് മടങ്ങി. നായകൻ കോഹ്ലി (44) തലേന്നത്തെ സ്കോറിൽ നാല് റൺസ് മാത്രമാണ് ചേർത്തത്.
പന്തും (4) ജഡേജയും (15) നിരശപ്പെടുത്തിയപ്പോൾ അശ്വിൻ 22 റൺസെടുത്തു. വാലറ്റത്ത് ആരും കാര്യമായൊന്നും സംഭാവന നൽകിയില്ല. രോഹിത്, കോഹ്ലി, പന്ത് എന്നിവരുടെ വിക്കറ്റ് പിഴുത ജാമിസണാണ് നാശംവിതച്ചത്. ജാമിസൺ 22 ഓവറിൽ 31 റൺസ് മാത്രമാണ് വഴങ്ങിയത്. നീൽ വാഗ്നറും ബോൾട്ടും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി ഒരുവിക്കറ്റ് നേടി.
നേരത്തെ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്ല്യംസണ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യദിനം മഴയെത്തുടർന്ന് ഉപേക്ഷി ച്ചിരുന്നു.
134 ന് 3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് തലേദിവസത്തെ സ്കോറിനോട് 83 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഉപനായകൻ അജിങ്ക്യ രഹാ നെയാണ് ടോപ്സ്കോറർ. രഹാനെ 49 റൺസെടുത്ത് മടങ്ങി. നായകൻ കോഹ്ലി (44) തലേന്നത്തെ സ്കോറിൽ നാല് റൺസ് മാത്രമാണ് ചേർത്തത്.
പന്തും (4) ജഡേജയും (15) നിരശപ്പെടുത്തിയപ്പോൾ അശ്വിൻ 22 റൺസെടുത്തു. വാലറ്റത്ത് ആരും കാര്യമായൊന്നും സംഭാവന നൽകിയില്ല. രോഹിത്, കോഹ്ലി, പന്ത് എന്നിവരുടെ വിക്കറ്റ് പിഴുത ജാമിസണാണ് നാശംവിതച്ചത്. ജാമിസൺ 22 ഓവറിൽ 31 റൺസ് മാത്രമാണ് വഴങ്ങിയത്. നീൽ വാഗ്നറും ബോൾട്ടും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി ഒരുവിക്കറ്റ് നേടി.
നേരത്തെ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്ല്യംസണ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യദിനം മഴയെത്തുടർന്ന് ഉപേക്ഷി ച്ചിരുന്നു.