സതാംപ്ടണ്: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിന്റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടേതുൾപ്പെടെ ഇന്ത്യക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി.
മൂന്നാം ദിനം ആറിന് 182 എന്ന നിലയിലാണ് ഇപ്പോൾ. രവീന്ദ്ര ജഡേജയും (10), അശ്വിനുമാണ് (0) ക്രീസിൽ.
നായകൻ കോഹ്ലി (44) ആണ് ആദ്യം വീണത്. പിന്നാലെ ഋഷഭ് പന്തും (4) ഉപനായകൻ അജിങ്ക്യ രഹാനെയും (49) മടങ്ങി. കോഹ്ലിക്ക് തലേന്നത്തെ സ്കോറിനോട് നാല് റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. കൈൽ ജാമിസണാണ് കോഹ്ലിയേയും പിന്തിനെയും വീഴ്ത്തിയത്.
നീൽ വാഗ്നറുടെ പന്തിൽ ലാദത്തിന് പിടികൊടുത്ത് രഹാനെ മടങ്ങി. നേരത്തെ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്ല്യംസണ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യദിനം മഴയെത്തുടർന്ന് ഉപേക്ഷി ച്ചിരുന്നു.
മൂന്നാം ദിനം ആറിന് 182 എന്ന നിലയിലാണ് ഇപ്പോൾ. രവീന്ദ്ര ജഡേജയും (10), അശ്വിനുമാണ് (0) ക്രീസിൽ.
നായകൻ കോഹ്ലി (44) ആണ് ആദ്യം വീണത്. പിന്നാലെ ഋഷഭ് പന്തും (4) ഉപനായകൻ അജിങ്ക്യ രഹാനെയും (49) മടങ്ങി. കോഹ്ലിക്ക് തലേന്നത്തെ സ്കോറിനോട് നാല് റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. കൈൽ ജാമിസണാണ് കോഹ്ലിയേയും പിന്തിനെയും വീഴ്ത്തിയത്.
നീൽ വാഗ്നറുടെ പന്തിൽ ലാദത്തിന് പിടികൊടുത്ത് രഹാനെ മടങ്ങി. നേരത്തെ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്ല്യംസണ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യദിനം മഴയെത്തുടർന്ന് ഉപേക്ഷി ച്ചിരുന്നു.