തിരുവനന്തപുരം: മുട്ടിൽ മരംമുറി സംസ്ഥാനംകണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരംമുറിയിൽ മുഖ്യമന്ത്രിയുടേയും സിപിഐയുടേയും പങ്ക് വലുതാണ്. വനംകൊള്ളയിൽനിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള അടവാണ് മുഖ്യമന്ത്രിയുടെ കാമ്പസ് ചർച്ചയെന്നും അദ്ദേഹം പറഞ്ഞു.