യദാദ്രി: തെലുങ്കാനയിൽ പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീ മരിച്ചു. യാദാദ്രിയിലെ ആശുപത്രിയിൽ വച്ച് ശനിയാഴ്ചയാണ് യെസുമ്മ (45) എന്ന സ്ത്രീ മരിച്ചത്. പോലീസ് മർദനത്തെ തുടർന്നാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ ഈ ആരോപണം പോലീസ് നിഷേധിച്ചു. മോഷണ കേസുമായി ബന്ധപ്പെട്ടാണ് മകനോടൊപ്പം യെസുമ്മയെ അഡാഗുദൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് യുവാദ്രി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.
എന്നാൽ ഇവിടെ വച്ച് കുഴഞ്ഞു വീണ യെസുമയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുപിന്നീട് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തതിന് ശേഷം പോലീസ് ഇവരെ ക്രൂരമായി മർദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാൽ ഈ ആരോപണം പോലീസ് നിഷേധിച്ചു. മോഷണ കേസുമായി ബന്ധപ്പെട്ടാണ് മകനോടൊപ്പം യെസുമ്മയെ അഡാഗുദൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് യുവാദ്രി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.
എന്നാൽ ഇവിടെ വച്ച് കുഴഞ്ഞു വീണ യെസുമയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുപിന്നീട് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തതിന് ശേഷം പോലീസ് ഇവരെ ക്രൂരമായി മർദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.