മനാമ: മദ്യലഹരിയിൽ പോലീസുകാരെ ആക്രമിക്കുകയും പോലീസ് വാഹനം അടച്ചു തകർക്കുകയും ചെയ്ത യുവതിക്ക് ഒരു വർഷത്തെ തടവു ശിക്ഷ. മൊറോക്കൊ സ്വദേശിനിയായ 33കാരിക്ക് ബഹ്റൈൻ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നത്. ജുഫൈറിലെ ഒരു ഹോട്ടലിന് മുൻപിലാണ് മദ്യലഹരിയിലായിരുന്ന യുവതി അക്രമാസക്തയായത്. പോലീസ് സംഘമെത്തി ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങാതിരുന്ന യുവതി പോലീസിനെ കൈയേറ്റം ചെയ്യുകയും തുപ്പുകയുമായിരുന്നു.
തുടർന്ന് ഇവരെ ബലംപ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും ഇവിടെ വച്ചും ഇവർ അക്രമാസക്തയായി.
എന്നാല്‍ സംഭവിച്ചതൊന്നും സ്വബോധത്തോടെയായിരുന്നില്ലെന്ന് കാണിച്ച് വിചാരണയ്ക്കിടയില്‍ ഇവര്‍ കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ കോടതി ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തും.
കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നത്. ജുഫൈറിലെ ഒരു ഹോട്ടലിന് മുൻപിലാണ് മദ്യലഹരിയിലായിരുന്ന യുവതി അക്രമാസക്തയായത്. പോലീസ് സംഘമെത്തി ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങാതിരുന്ന യുവതി പോലീസിനെ കൈയേറ്റം ചെയ്യുകയും തുപ്പുകയുമായിരുന്നു.
തുടർന്ന് ഇവരെ ബലംപ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും ഇവിടെ വച്ചും ഇവർ അക്രമാസക്തയായി.
എന്നാല്‍ സംഭവിച്ചതൊന്നും സ്വബോധത്തോടെയായിരുന്നില്ലെന്ന് കാണിച്ച് വിചാരണയ്ക്കിടയില്‍ ഇവര്‍ കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ കോടതി ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തും.