തിരുവനന്തപുരം: മുട്ടിൽ മരംമുറി, കോവിഡ് പ്രതിരോധത്തിലെ പാളിച്ച എന്നിവയിൽ നിന്നു ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും പരസ്പരം പോർവിളി നടത്തുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരൻ.
മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്നും മുരളീധരൻ വിമർശിച്ചു.
കോവിഡ് കാര്യങ്ങൾ വിശദീകരിക്കുന്ന പത്രസമ്മേളനത്തിൽ മുൻകൂട്ടി തയാറാക്കി കാൽ മണിക്കൂർ കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയെയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കെപിസിസി അധ്യക്ഷനെയുമാണോ കേരളത്തിന് വേണ്ടതെന്ന് ജനം ചിന്തിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നത സംഭാവന ചെയ്ത ബർണൻ കോളജിനെ കേവലം ഗുണ്ടകളുടെയും ക്രിമനലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തിൽ ഇരുവരും ചേർന്ന് വക്രീകരിക്കരുതെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്നും മുരളീധരൻ വിമർശിച്ചു.
കോവിഡ് കാര്യങ്ങൾ വിശദീകരിക്കുന്ന പത്രസമ്മേളനത്തിൽ മുൻകൂട്ടി തയാറാക്കി കാൽ മണിക്കൂർ കൊലവിളി നടത്തുന്ന മുഖ്യമന്ത്രിയെയും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കെപിസിസി അധ്യക്ഷനെയുമാണോ കേരളത്തിന് വേണ്ടതെന്ന് ജനം ചിന്തിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ഉത്തര കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉന്നത സംഭാവന ചെയ്ത ബർണൻ കോളജിനെ കേവലം ഗുണ്ടകളുടെയും ക്രിമനലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തിൽ ഇരുവരും ചേർന്ന് വക്രീകരിക്കരുതെന്നും മുരളീധരൻ പറഞ്ഞു.