ടെഹ്റാൻ: വന്‍ ഭൂരിപക്ഷം നേടി ഹാർഡ്ലൈനർ ഇബ്രാഹിം റെയ്സി ഇറാന് പ്രസിഡന്റ് പദവിയിലേക്ക്. 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ റെയ്സി വന്‍ ഭൂരിപക്ഷത്തോടെ മുന്നിലാണ്. 62 ശതമാനം വോട്ടുകൾ റെയ്സി നേടിയതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.
2.86 കോടി പേരാണ് വോട്ട് ചെയ്തത്. 1.78 കോടി വോട്ടുകള്‍ റെയ്സി നേടിയതായും ഇറാന് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ജമാല്‍ ഓര്‍ഫ് പറഞ്ഞു. നാസര്‍ ഹെമ്മാതി 24 ലക്ഷം വോട്ടുകളും അമീര്‍ ഹുസൈന് ഗാസിസാദെ ഹാഷിമി പത്തുലക്ഷം വോട്ടുകളും നേടിയിട്ടുണ്ട്.
ഇറാൻ ജുഡീഷ്യറി മേധാവിയായ റെയ്സി ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമനയിയുടെ വിശ്വസ്തനാണ്. റെയ്സിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലെ പ്രസിഡന്റ് ഹസൻ റുഹാനിയുടെ പിൻഗാമിയാവാൻ നാല് പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ രണ്ട് സ്ഥാനാർഥികൾ ബുധനാഴ്ച മത്സരരംഗത്തുനിന്നു പിന്മാറിയിരുന്നു.
2.86 കോടി പേരാണ് വോട്ട് ചെയ്തത്. 1.78 കോടി വോട്ടുകള്‍ റെയ്സി നേടിയതായും ഇറാന് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ജമാല്‍ ഓര്‍ഫ് പറഞ്ഞു. നാസര്‍ ഹെമ്മാതി 24 ലക്ഷം വോട്ടുകളും അമീര്‍ ഹുസൈന് ഗാസിസാദെ ഹാഷിമി പത്തുലക്ഷം വോട്ടുകളും നേടിയിട്ടുണ്ട്.
ഇറാൻ ജുഡീഷ്യറി മേധാവിയായ റെയ്സി ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമനയിയുടെ വിശ്വസ്തനാണ്. റെയ്സിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലെ പ്രസിഡന്റ് ഹസൻ റുഹാനിയുടെ പിൻഗാമിയാവാൻ നാല് പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ രണ്ട് സ്ഥാനാർഥികൾ ബുധനാഴ്ച മത്സരരംഗത്തുനിന്നു പിന്മാറിയിരുന്നു.