തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ കൃത്യമായ കണക്കുണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വക്രീകരിച്ച കണക്കുകൾ സർക്കാർ ആനുകൂല്യങ്ങളിൽ നിന്നും അർഹരായവരെ പുറന്തള്ളുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
രോഗിയുടെ മരണകാരണം പറയേണ്ടത് ചികിത്സിച്ച ഡോക്ടറാണ്. ഇതുവരെ ചെയ്തുവന്നിരുന്നത് തിരുവനന്തപുരത്തിരുന്ന് വിദഗ്ധർ തീരുമാനിക്കുകയായിരുന്നു. തെറ്റായ കണക്കുകൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുക.
കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ വരെ തെറ്റായ കണക്കുകൾ ബാധിക്കും. നമ്മുടെ ആരോഗ്യ ഡാറ്റ കൃത്യമായിരിക്കണം. ഐസിഎംആറിന്റെ മാർഗനിർദേശപ്രകാരമായിരിക്കണം കോവിഡ് മരണം നിർണയിക്കാൻ. ഇപ്പോൾ മരണത്തിന്റെ കണക്ക് പതിനായിരത്തിൽനിന്നും ഒറ്റയടിക്ക് 25000 ആയി കുതിച്ചു. ശരിയായി കണക്കെടുത്താൽ ഇവിടൊന്നും നിൽക്കില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
രോഗിയുടെ മരണകാരണം പറയേണ്ടത് ചികിത്സിച്ച ഡോക്ടറാണ്. ഇതുവരെ ചെയ്തുവന്നിരുന്നത് തിരുവനന്തപുരത്തിരുന്ന് വിദഗ്ധർ തീരുമാനിക്കുകയായിരുന്നു. തെറ്റായ കണക്കുകൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുക.
കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ വരെ തെറ്റായ കണക്കുകൾ ബാധിക്കും. നമ്മുടെ ആരോഗ്യ ഡാറ്റ കൃത്യമായിരിക്കണം. ഐസിഎംആറിന്റെ മാർഗനിർദേശപ്രകാരമായിരിക്കണം കോവിഡ് മരണം നിർണയിക്കാൻ. ഇപ്പോൾ മരണത്തിന്റെ കണക്ക് പതിനായിരത്തിൽനിന്നും ഒറ്റയടിക്ക് 25000 ആയി കുതിച്ചു. ശരിയായി കണക്കെടുത്താൽ ഇവിടൊന്നും നിൽക്കില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.