കൊച്ചി: പിണറായി വിജയൻ വെട്ടിയ മുറിപ്പാട് കാട്ടി കെ. സുധാകരന്റെ വാർത്താ സമ്മേളനത്തിൽ കണ്ടോത്ത് ഗോപിയും. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് കണ്ണൂരിലെ പ്രാദേശിക നേതാവ് കണ്ടോത്ത് ഗോപിയെ ഉപയോഗിച്ചായിരുന്നു സുധാകരന്റെ മറുപടി. ദിനേശ് ബീഡി സൊസൈറ്റിയിലെ നിയമന തർക്കവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ രക്ഷപെട്ടയാളാണ് താനെന്ന് ഗോപി പറഞ്ഞു.
പിണറായി വിജയൻ തന്റെ കഴുത്തിനാണ് വെട്ടിയത്. കൈകൊണ്ട് തടഞ്ഞപ്പോൾ കൈപ്പത്തിമുറിഞ്ഞു. ആശുപത്രിയിൽപോയി തുന്നിക്കെട്ടേണ്ടിവന്നു. എന്നാൽ ആ കേസ് പിണറായി സ്വാധീനം ഉപയോഗിച്ച് തേച്ച് മാച്ചുകളഞ്ഞെന്നും കണ്ടോത്ത് ഗോപി ആരോപിച്ചു. ധർമ്മടം നിയോജക മണ്ഡലം പ്രസിഡന്റെ കണ്ണൂർ ഡിസിസി സെക്രട്ടറിയുമാണ് ഇദ്ദേഹം.
30 ഓളം പേരാണ് പിണറായിയുടെ നേതൃത്വത്തിൽ ആയുധങ്ങളുമായി വന്നത്. പിണറായി വിജയന്റെ കൈയിൽ കൊടുവാൾ ഉണ്ടായിരുന്നു. നീയാണോടാ ജാഥ ലീഡർ എന്ന് ചോദിച്ചാണ് പിണറായി വാളെടുത്ത് കഴുത്തിനു നേരെ വെട്ടിയത്. തടുത്തതുകൊണ്ട് കഴുത്തിന് കൊണ്ടില്ല.
അന്ന് എഐടിയുസിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന പി.പി മുകുന്ദനായിരുന്നു ജാഥയുടെ ഉദ്ഘാടകൻ. അദ്ദേഹം അവിടെ നിന്ന് എന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽവച്ച് മുറിവ് തുന്നിക്കെട്ടി പിന്നീട് സമരത്തിൽ പങ്കെടുക്കുകയായിരുന്നെന്നും കണ്ടോത്ത് ഗോപി പറഞ്ഞു.
പിണറായി വിജയൻ തന്റെ കഴുത്തിനാണ് വെട്ടിയത്. കൈകൊണ്ട് തടഞ്ഞപ്പോൾ കൈപ്പത്തിമുറിഞ്ഞു. ആശുപത്രിയിൽപോയി തുന്നിക്കെട്ടേണ്ടിവന്നു. എന്നാൽ ആ കേസ് പിണറായി സ്വാധീനം ഉപയോഗിച്ച് തേച്ച് മാച്ചുകളഞ്ഞെന്നും കണ്ടോത്ത് ഗോപി ആരോപിച്ചു. ധർമ്മടം നിയോജക മണ്ഡലം പ്രസിഡന്റെ കണ്ണൂർ ഡിസിസി സെക്രട്ടറിയുമാണ് ഇദ്ദേഹം.
30 ഓളം പേരാണ് പിണറായിയുടെ നേതൃത്വത്തിൽ ആയുധങ്ങളുമായി വന്നത്. പിണറായി വിജയന്റെ കൈയിൽ കൊടുവാൾ ഉണ്ടായിരുന്നു. നീയാണോടാ ജാഥ ലീഡർ എന്ന് ചോദിച്ചാണ് പിണറായി വാളെടുത്ത് കഴുത്തിനു നേരെ വെട്ടിയത്. തടുത്തതുകൊണ്ട് കഴുത്തിന് കൊണ്ടില്ല.
അന്ന് എഐടിയുസിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന പി.പി മുകുന്ദനായിരുന്നു ജാഥയുടെ ഉദ്ഘാടകൻ. അദ്ദേഹം അവിടെ നിന്ന് എന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽവച്ച് മുറിവ് തുന്നിക്കെട്ടി പിന്നീട് സമരത്തിൽ പങ്കെടുക്കുകയായിരുന്നെന്നും കണ്ടോത്ത് ഗോപി പറഞ്ഞു.