ജനീവ: പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത മ്യാന്മറിലേക്കുള്ള ആയുധ വിൽപ്പന ലോകരാജ്യങ്ങൾ നിർത്തലാക്കാൻ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ രംഗത്ത്. മ്യാൻമർ സൈനിക ഭരണകൂടത്തിന്റെ നടപടിയെ അപലപിച്ചുള്ള പ്രമേയം പൊതുസഭ അംഗീകരിക്കുകയും ചെയ്തു.
ജനാധിപത്യ പ്രക്രിയയിലൂടെ നേതാവായ ആംഗ് സാൻ സൂചിയെപ്പോലുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും സമാധാനപരമായ പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
പ്രമേയത്തെ 119 രാജ്യങ്ങൾ പിന്തുണച്ചു. ബെലാറസ് മാത്രമാണ് ഇതിനെതിരേ വോട്ട് ചെയ്തത്. അതേസമയം, റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിട്ടു നിന്നു. മ്യാൻമർ സൈന്യത്തിന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് റഷ്യയും ചൈനയും.
ജനാധിപത്യ പ്രക്രിയയിലൂടെ നേതാവായ ആംഗ് സാൻ സൂചിയെപ്പോലുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും സമാധാനപരമായ പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
പ്രമേയത്തെ 119 രാജ്യങ്ങൾ പിന്തുണച്ചു. ബെലാറസ് മാത്രമാണ് ഇതിനെതിരേ വോട്ട് ചെയ്തത്. അതേസമയം, റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിട്ടു നിന്നു. മ്യാൻമർ സൈന്യത്തിന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് റഷ്യയും ചൈനയും.