ഗ്ലാസ്ഗൗ: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡി-യില്‍ നടന്ന ക്രൊയേഷ്യ-ചെക്ക് റിപ്പബ്ലിക്ക് മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം ലീഡ് നേടിയത്. 37-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പാട്രിക് ഷിക്കാണ് ചെക്ക് ടീമിനെ മുന്നിലെത്തിച്ചത്. ഡെയാന്‍ ലോവ്രെന് പാട്രിക് ഷിക്കിന്റെ മുഖത്തിടിച്ചതിനായിരുന്നു പെനാല്‍റ്റി. വാര് പരിശോധിച്ചാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ക്രൊയേഷ്യ സമനില പിടിച്ചു. 47-ാം മിനിറ്റില്‍ ഇവാന് പെരിസിച്ച് ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. പിന്നീട് ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും വിജയ ഗോൾ നേടാനായില്ല. സമനിലയോടെ ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തി.
ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം ലീഡ് നേടിയത്. 37-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പാട്രിക് ഷിക്കാണ് ചെക്ക് ടീമിനെ മുന്നിലെത്തിച്ചത്. ഡെയാന്‍ ലോവ്രെന് പാട്രിക് ഷിക്കിന്റെ മുഖത്തിടിച്ചതിനായിരുന്നു പെനാല്‍റ്റി. വാര് പരിശോധിച്ചാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ക്രൊയേഷ്യ സമനില പിടിച്ചു. 47-ാം മിനിറ്റില്‍ ഇവാന് പെരിസിച്ച് ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. പിന്നീട് ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും വിജയ ഗോൾ നേടാനായില്ല. സമനിലയോടെ ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തെത്തി.