തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലുകളെ ശരിവച്ച് എ.കെ. ബാലൻ. ബ്രണ്ണൻ കോളേജിൽ വച്ച് നടന്ന കാര്യങ്ങളെ കുറിച്ച് പിണറായി പറഞ്ഞതെല്ലാം ശരിയാണ്. സുധാകരൻ ഇല്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും അത് അദ്ദേഹത്തെ അറിയാവുന്ന എല്ലാ കോൺഗ്രസുകാരും പറയുമെന്നും എ.കെ.ബാലൻ പറഞ്ഞു.
കോൺഗ്രസിനെയും കെഎസ്യുവിനെയും വളർത്തിയത് താനാണെന്ന് കാണിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ കെഎസ്യുവിനെയും കോൺഗ്രസിനെയും തളർത്തിയത് സുധാകരനാണ്. അത് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ ഡൽഹിയിൽ പറഞ്ഞതാണെന്നും ബാലൻ പറഞ്ഞു.
കെ.സുധാകരനെതിരായ മുഖ്യമന്ത്രിയുടെ കടന്നാക്രമണം തുടക്കം മാത്രമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരായ പരിഹാസത്തിന് ഒരുഘട്ടം കഴിഞ്ഞാല്‍ ശക്തമായ മറുപടി നല്‍കും. ബിജെപി അധികാരത്തില്‍ വന്നാലും ഇടതുപക്ഷം വരരുതെന്നാണ് സുധാകരന്റെ നിലപാടെന്നും ബാലൻ പറഞ്ഞു.
ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്റെ പരാമര്‍ശത്തോട് ഇന്നത്തെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു. കോളജ് കാലത്ത് പിണറായിയെ താൻ മർദിച്ചിട്ടുണ്ടെന്നു സുധാകരൻ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയും പഴയ കഥകൾ പുറത്തെടുത്തത്.
സുധാകരൻ പൊങ്ങച്ചം പറയുകയാണ്. സുധാകരൻ പറഞ്ഞത് ഒരു സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ്. അദ്ദേഹത്തിന് തന്നെ ചവുട്ടി വീഴ്ത്തണമെന്നൊക്കെ മോഹമുണ്ടായി കാണും. യഥാർഥത്തിൽ സംഭവിച്ചാലല്ലേ സംഭവിച്ചതായി പറയാൻ കഴിയുകയുള്ളു. അതുകൊണ്ടൊന്നും വിചാരിക്കുന്നതു പോലെ വിജയനെ വീഴിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ശനിയാഴ്ച മറുപടി പറയുമെന്ന് കെ.സുധാകരന് വ്യക്തമായിട്ടുണ്ട്. വിശദമായി പറയാനുണ്ട്. ശനിയാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസിനെയും കെഎസ്യുവിനെയും വളർത്തിയത് താനാണെന്ന് കാണിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ കെഎസ്യുവിനെയും കോൺഗ്രസിനെയും തളർത്തിയത് സുധാകരനാണ്. അത് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ ഡൽഹിയിൽ പറഞ്ഞതാണെന്നും ബാലൻ പറഞ്ഞു.
കെ.സുധാകരനെതിരായ മുഖ്യമന്ത്രിയുടെ കടന്നാക്രമണം തുടക്കം മാത്രമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരായ പരിഹാസത്തിന് ഒരുഘട്ടം കഴിഞ്ഞാല്‍ ശക്തമായ മറുപടി നല്‍കും. ബിജെപി അധികാരത്തില്‍ വന്നാലും ഇടതുപക്ഷം വരരുതെന്നാണ് സുധാകരന്റെ നിലപാടെന്നും ബാലൻ പറഞ്ഞു.
ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്റെ പരാമര്‍ശത്തോട് ഇന്നത്തെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു. കോളജ് കാലത്ത് പിണറായിയെ താൻ മർദിച്ചിട്ടുണ്ടെന്നു സുധാകരൻ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയും പഴയ കഥകൾ പുറത്തെടുത്തത്.
സുധാകരൻ പൊങ്ങച്ചം പറയുകയാണ്. സുധാകരൻ പറഞ്ഞത് ഒരു സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ്. അദ്ദേഹത്തിന് തന്നെ ചവുട്ടി വീഴ്ത്തണമെന്നൊക്കെ മോഹമുണ്ടായി കാണും. യഥാർഥത്തിൽ സംഭവിച്ചാലല്ലേ സംഭവിച്ചതായി പറയാൻ കഴിയുകയുള്ളു. അതുകൊണ്ടൊന്നും വിചാരിക്കുന്നതു പോലെ വിജയനെ വീഴിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ശനിയാഴ്ച മറുപടി പറയുമെന്ന് കെ.സുധാകരന് വ്യക്തമായിട്ടുണ്ട്. വിശദമായി പറയാനുണ്ട്. ശനിയാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും സുധാകരൻ പറഞ്ഞു.