ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയത്തിനെതിരായ കർഷക സമരം വീണ്ടും ശക്തമാകുന്നു. സമരം ചെയ്യുന്ന കർഷക നേതാക്കൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി പശ്ചി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
സമരത്തിന് പിന്തുണതേടി സമര നേതാക്കൾ മമത ബാനർജിയെ സന്ദർശിച്ചപ്പോഴാണ് അവർ പിന്തുണ അറിയിച്ചത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം ഞങ്ങൾ പാസാക്കിയതാണ്. കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ കൂടെയുണ്ടാകുമെന്നും മമത പറഞ്ഞു.
കഴിഞ്ഞ ഏഴു മാസമായി കർഷകരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. ഒരു വശത്ത് ഞങ്ങൾ പ്രകൃതിദുരന്തത്തെ അഭിമുഖീകരിക്കുന്നു, മറുവശത്ത് കേന്ദ്ര സർക്കാർ കാരണം രാഷ്ട്രീയ ദുരന്തത്തെയും ഞങ്ങൾ അഭിമുഖീകരിക്കുന്നതായി മമത വിമർശിച്ചു.
സമരത്തിന് പിന്തുണതേടി സമര നേതാക്കൾ മമത ബാനർജിയെ സന്ദർശിച്ചപ്പോഴാണ് അവർ പിന്തുണ അറിയിച്ചത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം ഞങ്ങൾ പാസാക്കിയതാണ്. കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ കൂടെയുണ്ടാകുമെന്നും മമത പറഞ്ഞു.
കഴിഞ്ഞ ഏഴു മാസമായി കർഷകരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. ഒരു വശത്ത് ഞങ്ങൾ പ്രകൃതിദുരന്തത്തെ അഭിമുഖീകരിക്കുന്നു, മറുവശത്ത് കേന്ദ്ര സർക്കാർ കാരണം രാഷ്ട്രീയ ദുരന്തത്തെയും ഞങ്ങൾ അഭിമുഖീകരിക്കുന്നതായി മമത വിമർശിച്ചു.