തൊടുപുഴ: കോവിഡ് കാലത്ത് മാസ്ക്ക് വയ്ക്കാതെ പുറത്തിറങ്ങിയത് ചോദ്യം ചെയ്തതിന്റെ പേരില്‍ അക്രമിയുടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവ സിവില്‍ പോലീസ് ഓഫീസറുടെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ദൃശ്യം ഹൃദയവേദനയോടെ കേരളം ഏറ്റെടുക്കുന്നു.
വീഡിയോ കണ്ട എല്ലാവരും അജീഷ് പോള്‍ ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള പ്രാര്‍ഥനയിലാണ്. സഹപ്രവര്‍ത്തകരായ മറയൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമല്ലാത്ത വാക്കുകളോടെ മറുപടി പറയാന്‍ ശ്രമിക്കുന്ന അജീഷിന്റെ വീഡിയോ കോള്‍ ദൃശ്യം ആരുടെയും കണ്ണു നനയിക്കും.
ചൊവ്വാഴ്ചയാണ് മറയൂര്‍ എസ്ഐ എം.പി.എബിയും പോലീസുകാരും ചേര്‍ന്ന് അജീഷുമായി വീഡിയോക്കോളില്‍ സംസാരിക്കാന്‍ ശ്രമിച്ചത്. ഓരോരുത്തരും തന്നെ മനസിലായോ എന്ന് ചോദിക്കുമ്പോള്‍ അവ്യക്തതതയോടെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന അജീഷിനെ വിശേഷങ്ങള്‍ തിരക്കി ഓര്‍മയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സഹപ്രവര്‍ത്തകര്‍ നടത്തിയത്.
ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന വനിത സിവില്‍ പോലീസ് ഓഫീസര്‍മാരുള്‍പ്പെടെ വീഡിയോ കോളിലൂടെ അജീഷിനെ പഴയ പോലെ എത്തിക്കുന്നതിനായി സംസാരിച്ചു. എല്ലാത്തിനും ചിരിയോടെ മറുപടി പറഞ്ഞു അജീഷ്. എപ്പോഴും ഊര്‍ജസ്വലനായി കണ്ടിരുന്ന സഹപ്രവര്ത്തകന് പഴയ നിലയില്‍ തിരിച്ചെത്തുമെന്നുള്ള മനസു നിറഞ്ഞ പ്രാര്‍ഥനയിലാണ് ഇവര്‍.
കഴിഞ്ഞ മാസം ഒന്നിനാണ് മറയൂര്‍ കോവില്‍ക്കടവില്‍ പോലീസിന് നേരെ യുവാവിന്റെ ആക്രമണമുണ്ടായത്. കരിങ്കല്ലു കൊണ്ടുള്ള ഇടിയില്‍ മറയൂര്‍ സിഐ രതീഷിനും അജീഷിനും പരിക്കേറ്റു. കോവില്‍ക്കടവ് സ്വദേശി സുലൈമാനാണ് ആക്രമണം നടത്തിയത്.
മാസ്ക് ധരിക്കാതെനിന്ന യുവാവ് അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് ചോദ്യംചെയ്ത സിഐ രതീഷിനെ കല്ല് കൊണ്ട്തലക്ക് ഇടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച അജിഷ് പോളിനെ കരിങ്കല്ലുകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തലയോട്ടി തകര്‍ന്ന അജീഷ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇതിനോടകം സങ്കീര്‍ണമായ മൂന്നു ശസ്ത്രക്രിയകള്‍ നടത്തി. ഇപ്പോള്‍ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്. സര്‍ക്കാരാണ് അജീഷ് പോളിന്റെ ചികില്ച്ചെലവ് വഹിക്കുന്നത്. തൊടുപുഴ ചിലവ് സ്വദേശിയാണ് അജീഷ് പോള്‍.
ടി.പി. സന്തോഷ് കുമാർ
വീഡിയോ കണ്ട എല്ലാവരും അജീഷ് പോള്‍ ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള പ്രാര്‍ഥനയിലാണ്. സഹപ്രവര്‍ത്തകരായ മറയൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമല്ലാത്ത വാക്കുകളോടെ മറുപടി പറയാന്‍ ശ്രമിക്കുന്ന അജീഷിന്റെ വീഡിയോ കോള്‍ ദൃശ്യം ആരുടെയും കണ്ണു നനയിക്കും.
ചൊവ്വാഴ്ചയാണ് മറയൂര്‍ എസ്ഐ എം.പി.എബിയും പോലീസുകാരും ചേര്‍ന്ന് അജീഷുമായി വീഡിയോക്കോളില്‍ സംസാരിക്കാന്‍ ശ്രമിച്ചത്. ഓരോരുത്തരും തന്നെ മനസിലായോ എന്ന് ചോദിക്കുമ്പോള്‍ അവ്യക്തതതയോടെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന അജീഷിനെ വിശേഷങ്ങള്‍ തിരക്കി ഓര്‍മയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സഹപ്രവര്‍ത്തകര്‍ നടത്തിയത്.
ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന വനിത സിവില്‍ പോലീസ് ഓഫീസര്‍മാരുള്‍പ്പെടെ വീഡിയോ കോളിലൂടെ അജീഷിനെ പഴയ പോലെ എത്തിക്കുന്നതിനായി സംസാരിച്ചു. എല്ലാത്തിനും ചിരിയോടെ മറുപടി പറഞ്ഞു അജീഷ്. എപ്പോഴും ഊര്‍ജസ്വലനായി കണ്ടിരുന്ന സഹപ്രവര്ത്തകന് പഴയ നിലയില്‍ തിരിച്ചെത്തുമെന്നുള്ള മനസു നിറഞ്ഞ പ്രാര്‍ഥനയിലാണ് ഇവര്‍.
കഴിഞ്ഞ മാസം ഒന്നിനാണ് മറയൂര്‍ കോവില്‍ക്കടവില്‍ പോലീസിന് നേരെ യുവാവിന്റെ ആക്രമണമുണ്ടായത്. കരിങ്കല്ലു കൊണ്ടുള്ള ഇടിയില്‍ മറയൂര്‍ സിഐ രതീഷിനും അജീഷിനും പരിക്കേറ്റു. കോവില്‍ക്കടവ് സ്വദേശി സുലൈമാനാണ് ആക്രമണം നടത്തിയത്.
മാസ്ക് ധരിക്കാതെനിന്ന യുവാവ് അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് ചോദ്യംചെയ്ത സിഐ രതീഷിനെ കല്ല് കൊണ്ട്തലക്ക് ഇടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച അജിഷ് പോളിനെ കരിങ്കല്ലുകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തലയോട്ടി തകര്‍ന്ന അജീഷ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇതിനോടകം സങ്കീര്‍ണമായ മൂന്നു ശസ്ത്രക്രിയകള്‍ നടത്തി. ഇപ്പോള്‍ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്. സര്‍ക്കാരാണ് അജീഷ് പോളിന്റെ ചികില്ച്ചെലവ് വഹിക്കുന്നത്. തൊടുപുഴ ചിലവ് സ്വദേശിയാണ് അജീഷ് പോള്‍.
ടി.പി. സന്തോഷ് കുമാർ