+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാമ്പത്തിക തട്ടിപ്പ്; മഹാത്മ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൾക്ക് തടവ് ശിക്ഷ

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകള്‍ ആഷിഷ് ലതാ റാംഗോബിന്‍ തട്ടിപ്പ് കേസില്‍ ജയിലിൽ. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് ഇവര്‍ക്ക് ഏഴ് വര്‍ഷ
സാമ്പത്തിക തട്ടിപ്പ്; മഹാത്മ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകൾക്ക് തടവ് ശിക്ഷ
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകള്‍ ആഷിഷ് ലതാ റാംഗോബിന്‍ തട്ടിപ്പ് കേസില്‍ ജയിലിൽ. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് ഇവര്‍ക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.

62 ലക്ഷം റാന്‍ഡ്(3.3 കോടി രൂപ) തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. എസ്.ആര്‍. മഹാരാജ് എന്ന വ്യവസായിയാണ് പരാതിക്കാരന്‍. ഇന്ത്യയിൽനിന്നുള്ള ചരക്ക് എത്തിക്കുന്നതിനായി ഇറക്കുമതി, കസ്റ്റംസ് തീരുവ എന്ന പേരിൽ മഹാരാജിൽനിന്ന് പണം തട്ടിച്ചു എന്നതാണു ലതയ്ക്കെതിരായ കേസ്. ലാഭത്തിന്‍റെ ഒരു പങ്ക് നൽകാമെന്നും ഇവർ മഹാരാജിനെ വിശ്വസിപ്പിച്ചു. ഇതിനായി വ്യാജരേഖ ചമച്ചു.

2015ലാണ് ഇവർക്കെതിരായ വിചാരണ ആരംഭിച്ചത്. അന്ന് 50,000 റാണ്ടിന്‍റെ ജാമ്യത്തിൽ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ന്യൂ ആഫ്രിക്ക അലയൻസ് ഫുട്‌വെയർ ഡിസ്ട്രിബ്യൂട്ടേഴ്സിന്‍റെ ഡയറക്ടറാണു മഹാരാജ്. ലാഭവിഹിതം വാങ്ങി മറ്റു കന്പനികൾക്ക് സാന്പത്തിക സഹായവും മഹാരാജ് നൽകാറുണ്ട്.

ഇളാ ഗാന്ധിയുടെയും മേവാ റാംഗോബിന്ദിന്‍റെയും മകളാണ് ആഷിഷ് ലതാ റാംഗോബിന്‍.
More in Latest News :