ന്യൂഡൽഹി: വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതിനു പിന്നാലെ വിതരണത്തിനും കേന്ദ്രം പുതിയ മാർഗരേഖ പുറപ്പെടുവിച്ചു. സൗജന്യ വാക്സിന് വരുമാനം മാനദണ്ഡമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാർഗരേഖയിൽ പറയുന്നു.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം സൗജന്യമായി വാക്സിൻ നൽകുക ജനസംഖ്യ, രോഗവ്യാപനതോത്, വാക്സിനേഷന്റെ പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. പുതിയ തീരുമാനം ഈ മാസം 21 ന് മുൻപ് നടപ്പാക്കുമെന്നും മാർഗരേഖയിൽ പറയുന്നു.
അതേസമയം വാക്സിൻ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മാർഗരേഖ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 45 വയസിന് മുകളിലുള്ളവർ, രണ്ടാം ഡോസ് ലഭിക്കേണ്ടവർ എന്നിവർക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കരുതെന്നും സർക്കാർ സ്വകാര്യ കേന്ദ്രങ്ങളിൽ ഓൺസൈറ്റ് രജിസ്ട്രേഷൻ അനുവദിക്കണമെന്നും മാർഗരേഖ പറയുന്നു.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം സൗജന്യമായി വാക്സിൻ നൽകുക ജനസംഖ്യ, രോഗവ്യാപനതോത്, വാക്സിനേഷന്റെ പുരോഗതി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. പുതിയ തീരുമാനം ഈ മാസം 21 ന് മുൻപ് നടപ്പാക്കുമെന്നും മാർഗരേഖയിൽ പറയുന്നു.
അതേസമയം വാക്സിൻ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മാർഗരേഖ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 45 വയസിന് മുകളിലുള്ളവർ, രണ്ടാം ഡോസ് ലഭിക്കേണ്ടവർ എന്നിവർക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കരുതെന്നും സർക്കാർ സ്വകാര്യ കേന്ദ്രങ്ങളിൽ ഓൺസൈറ്റ് രജിസ്ട്രേഷൻ അനുവദിക്കണമെന്നും മാർഗരേഖ പറയുന്നു.