ഒട്ടാവ: കാൻഡയിലെ ഒന്റാരിയോയിൽ മുസ്ലിം കുടുംബത്തിന് നേരെയുണ്ടായ വംശീയാക്രമണത്തിൽ നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ 15 വയസുകാരി പെണ്കുട്ടി ഉൾപ്പടെ മൂന്ന് പേർ സ്ത്രീകളാണ്. പരിക്കേറ്റ ഒൻപതു വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിയായ നഥാനിയേൽ വെൽറ്റ്മാൻ (20) എന്നയാൾ പോലീസ് പിടിയിലായി. ഇയാൾ മിനി പിക്ക് അപ് ട്രക്ക് നാലംഗ കുടുംബത്തിന് നേർക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
സംഭവം മുൻകൂട്ടി തയറാക്കി ആസൂത്രിതമായി നടപ്പാക്കിയതാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്. കുടുംബത്തിന് നേരെ വാഹനം ഓടിച്ചു കയറ്റിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപെട്ട ഇയാളെ ഏഴ് കിലോമീറ്റർ ദൂരയുള്ള മാളിൽ നിന്നാണ് പിടികൂടിയത്.
സംഭവത്തിൽ പ്രതിയായ നഥാനിയേൽ വെൽറ്റ്മാൻ (20) എന്നയാൾ പോലീസ് പിടിയിലായി. ഇയാൾ മിനി പിക്ക് അപ് ട്രക്ക് നാലംഗ കുടുംബത്തിന് നേർക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
സംഭവം മുൻകൂട്ടി തയറാക്കി ആസൂത്രിതമായി നടപ്പാക്കിയതാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്. കുടുംബത്തിന് നേരെ വാഹനം ഓടിച്ചു കയറ്റിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപെട്ട ഇയാളെ ഏഴ് കിലോമീറ്റർ ദൂരയുള്ള മാളിൽ നിന്നാണ് പിടികൂടിയത്.