തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറി നടന്നത് തന്റെ കാലത്തല്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മാഫിയ തടിമുറിച്ചു കടത്തിയതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്താണ് മരംമുറി നടന്നത്. താൻ മന്ത്രിയായി അധികാരമേറ്റത് മെയ് 20 ന് ആണ്. ഇതിനു ശേഷം സംഭവം ശ്രദ്ധയിൽവരികയും നടപടി സ്വീകരിക്കുകയും ചെയ്തു.
10 കോടി രൂപ വിലവരുന്ന 101 മരങ്ങള്‍ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റ് സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകും. കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെതിരെ ധാരാളം പരാതിയുണ്ടെന്ന് വനംമന്ത്രി പറഞ്ഞു. മരംമുറി കണ്ടെത്താനും നടപടി സ്വീകരിക്കാനും കഴിഞ്ഞു. മുറിച്ചുകടത്തിയ മരമെല്ലാം സർക്കാരിലേക്ക് കണ്ടുകെട്ടുമെന്നും ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
വയനാട്ടിൽനിന്നും പെരുമ്പാവൂർവരെ മരം മുറിച്ചുകൊണ്ടുവന്നെങ്കിൽ ഉന്നതരുടെ ഒത്താശയോടെയാണെന്നു പ്രതിപക്ഷം ആരോപിച്ചു. മരംമുറിക്കേസ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭ നിർടത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം വാക്കൗ ട്ട് നടത്തി.
10 കോടി രൂപ വിലവരുന്ന 101 മരങ്ങള്‍ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മറ്റ് സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകും. കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെതിരെ ധാരാളം പരാതിയുണ്ടെന്ന് വനംമന്ത്രി പറഞ്ഞു. മരംമുറി കണ്ടെത്താനും നടപടി സ്വീകരിക്കാനും കഴിഞ്ഞു. മുറിച്ചുകടത്തിയ മരമെല്ലാം സർക്കാരിലേക്ക് കണ്ടുകെട്ടുമെന്നും ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
വയനാട്ടിൽനിന്നും പെരുമ്പാവൂർവരെ മരം മുറിച്ചുകൊണ്ടുവന്നെങ്കിൽ ഉന്നതരുടെ ഒത്താശയോടെയാണെന്നു പ്രതിപക്ഷം ആരോപിച്ചു. മരംമുറിക്കേസ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭ നിർടത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം വാക്കൗ ട്ട് നടത്തി.