+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി മാര്‍
യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചിയിലെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

പെൺകുട്ടിയെ പ്രതി പൊള്ളിച്ചതിന്‍റെയും മറ്റും ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. ഇതുവരെ കേസിൽ മെല്ലപ്പോക്ക് നയമാണ് പോലീസ് സ്വീകരിച്ചുവന്നത്. 22 ദിവസമാണ് മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ പെൺകുട്ടി പീഡനത്തിന് ഇരയായത്.

ഇതിനിടെ മാർട്ടിൻ ജോസഫ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാർച്ചിൽ ജില്ലാ സെ‌ഷൻസ് കോടതി ഇയാളുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളിയിരുന്നു.

കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് യുവതി സുഹൃത്തായ തൃശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചിയിലെ ഫ്ളാറ്റിലായിരുന്നു താമസം. യുവതി ഇവിടെനിന്നും മടങ്ങിപ്പോയതിനു ശേഷം ഇരുവരും ചേർന്നുള്ള ദൃശ്യങ്ങൾ കാട്ടി മാർട്ടിൻ ഭീഷണിപ്പെടുത്തി.

ഇതോടെ യുവതി ഫ്ളാറ്റിലേക്ക് മടങ്ങിയെത്തി. തുടർന്ന് പ്രതി ഇവരെ കെട്ടിയിട്ട് തുടർച്ചയായ 22 ദിവസം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. നഗ്ന വീഡിയോയും ചിത്രീകരിച്ചു. ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതും മാർട്ടിനെ പ്രകോപിപ്പിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പോലീസിൽ പരാതി നൽകുകയായിരുന്നു.
More in Latest News :