ന്യൂഡൽഹി: കഴിഞ്ഞ നൂറ് വര്ഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തരംഗത്തിൽ പോരാട്ടം തുടരുകയാണ്. രാജ്യം ഒട്ടേറെ പ്രതിസന്ധി നേരിട്ടു, പ്രിയപ്പെട്ടവരെ നഷ്ടമായതായും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.
ഇത്രവലിയ ജനസംഖ്യയെ ഇന്ത്യ എങ്ങനെ രക്ഷിക്കുമെന്ന് ലോകം ചോദിച്ചു. എന്നാൽ ആത്മവിശ്വാസം ഉള്ളത് കൊണ്ട് ഫലം കണ്ടു. നല്ല ഉദ്ദേശ്യശുദ്ധിയും ആത്മവിശ്വാസവും പ്രയത്നങ്ങൾ ഫലവത്താക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം തരംഗത്തിൽ ആരോഗ്യരംഗത്ത് പുതിയ സൗകര്യങ്ങൾ ഒരുക്കി. പ്രതീക്ഷിക്കാത്ത രീതിയിൽ ഓക്സിജൻ ആവശ്യം ഉണ്ടായി. എന്നാൽ ഇക്കാര്യത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കണ്ടു. പ്രതിസന്ധി നേരിടാൻ സാധ്യമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തി. തദ്ദേശ വാക്സിൻ നിർമിക്കാനായത് ഗുണകരമായി. തദ്ദേശ വാക്സിൻ ഇല്ലായിരുന്നുവെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നു.
വാക്സിനാണ് ഏറ്റവും വലിയ സുരക്ഷാ കവചം. ലോകത്ത് എല്ലായിടത്തും വാക്സിൻ ആവശ്യമാണ്. എന്നാൽ നിർമിക്കുന്ന കമ്പനികൾ കുറവാണ്. ഇന്ത്യ വാക്സിൻ നിർമിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. എന്നാലും ലഭ്യമായ സ്ഥലത്തുനിന്നെല്ലാം വാക്സിൻ എത്തിച്ചു.
നിലവിൽ 23 കോടി ഡോസ് വാക്സിൻ നൽകി. രാജ്യത്ത് ഇപ്പോൾ ഏഴ് കമ്പനികൾ വാക്സിൻ നിർമിക്കുന്നുണ്ട്. മൂന്ന് വാക്സിനുകൾ കൂടി ഉടൻ വരും, പരീക്ഷണം തുടരുകയാണ്. മൂക്കിൽ ഒഴിക്കാവുന്ന വാക്സിന്റെ പരീക്ഷണവും രാജ്യത്ത് നടക്കുന്നുണ്ട്. കോവിഡിനെ നേരിടാൻ ഏറ്റവും വലിയ ആയുധം പ്രോട്ടോക്കോൾ പാലിക്കുക എന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇത്രവലിയ ജനസംഖ്യയെ ഇന്ത്യ എങ്ങനെ രക്ഷിക്കുമെന്ന് ലോകം ചോദിച്ചു. എന്നാൽ ആത്മവിശ്വാസം ഉള്ളത് കൊണ്ട് ഫലം കണ്ടു. നല്ല ഉദ്ദേശ്യശുദ്ധിയും ആത്മവിശ്വാസവും പ്രയത്നങ്ങൾ ഫലവത്താക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം തരംഗത്തിൽ ആരോഗ്യരംഗത്ത് പുതിയ സൗകര്യങ്ങൾ ഒരുക്കി. പ്രതീക്ഷിക്കാത്ത രീതിയിൽ ഓക്സിജൻ ആവശ്യം ഉണ്ടായി. എന്നാൽ ഇക്കാര്യത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കണ്ടു. പ്രതിസന്ധി നേരിടാൻ സാധ്യമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തി. തദ്ദേശ വാക്സിൻ നിർമിക്കാനായത് ഗുണകരമായി. തദ്ദേശ വാക്സിൻ ഇല്ലായിരുന്നുവെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നു.
വാക്സിനാണ് ഏറ്റവും വലിയ സുരക്ഷാ കവചം. ലോകത്ത് എല്ലായിടത്തും വാക്സിൻ ആവശ്യമാണ്. എന്നാൽ നിർമിക്കുന്ന കമ്പനികൾ കുറവാണ്. ഇന്ത്യ വാക്സിൻ നിർമിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. എന്നാലും ലഭ്യമായ സ്ഥലത്തുനിന്നെല്ലാം വാക്സിൻ എത്തിച്ചു.
നിലവിൽ 23 കോടി ഡോസ് വാക്സിൻ നൽകി. രാജ്യത്ത് ഇപ്പോൾ ഏഴ് കമ്പനികൾ വാക്സിൻ നിർമിക്കുന്നുണ്ട്. മൂന്ന് വാക്സിനുകൾ കൂടി ഉടൻ വരും, പരീക്ഷണം തുടരുകയാണ്. മൂക്കിൽ ഒഴിക്കാവുന്ന വാക്സിന്റെ പരീക്ഷണവും രാജ്യത്ത് നടക്കുന്നുണ്ട്. കോവിഡിനെ നേരിടാൻ ഏറ്റവും വലിയ ആയുധം പ്രോട്ടോക്കോൾ പാലിക്കുക എന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.