സനാ: യെമനിലെ മാരിബിലുള്ള ഗ്യാസ് സ്റ്റേഷനിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 21 പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഹൂതി വിമതർ ഡ്രോൺ, മിസൈൽ എന്നിവ ഉപയോഗിച്ച നടത്തിയ ആക്രമണമാണിതെന്ന് യെമൻ പ്രധാനമന്ത്രി മെയ്ൻ അബ്ദുൽമാലിക് സയീദ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ അഞ്ച് വയസുള്ള അഭയാർഥി പെൺകുട്ടിയും പിതാവും ഉൾപ്പെടുന്നു.
ശനിയാഴ്ച മാരിബിലിൽ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ16 പേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് അടുത്ത സംഭവം നടന്നത്.
സൗദി പിന്തുണയുള്ള യെമൻ സർക്കാരും ഇറാന്റെ പിന്തുണയുള്ള ഹൂതികളും തമ്മിൽ കഴിഞ്ഞ ആറുവർഷത്തിലേറെയായി നിരന്തരം ആക്രമണങ്ങളാണ് നടന്നു വരുന്നത്. ഈ വർഷത്തിന്റെ തുടക്കം മുതൽ ഹൂതികൾ മാരിബ് നഗരത്തിൽ പലതവണ മിസൈൽ ആക്രമണം നടത്തിയിരുന്നു.
ശനിയാഴ്ച മാരിബിലിൽ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ16 പേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് അടുത്ത സംഭവം നടന്നത്.
സൗദി പിന്തുണയുള്ള യെമൻ സർക്കാരും ഇറാന്റെ പിന്തുണയുള്ള ഹൂതികളും തമ്മിൽ കഴിഞ്ഞ ആറുവർഷത്തിലേറെയായി നിരന്തരം ആക്രമണങ്ങളാണ് നടന്നു വരുന്നത്. ഈ വർഷത്തിന്റെ തുടക്കം മുതൽ ഹൂതികൾ മാരിബ് നഗരത്തിൽ പലതവണ മിസൈൽ ആക്രമണം നടത്തിയിരുന്നു.