പാരീസ്: സ്വിസ് ഇതിഹാസം റോജര്‍ ഫെഡറർ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. നാലാം റൗണ്ടിലെത്തിയശേഷമാണ് പിന്മാറ്റം. പരിക്കിൽനിന്നും പൂർണമായി മോചിതനാകാൻ കഴിഞ്ഞില്ലെന്നും ഫെഡർ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച നടന്ന മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ട മൂന്നാം റൗണ്ട് മത്സരത്തിന് ശേഷമാണ് താരം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാന്‍ കാല്‍മുട്ടിന് കഴിയുന്നില്ലെങ്കില്‍ പിന്മാറുമെന്നാണ് 39 വയസുകാരനായ താരം പറഞ്ഞത്.
മൂന്നാം റൗണ്ടില്‍ ഡൊമിനിക് കൊപ്ഫെയ്ക്കെതിരായ നാലു സെറ്റ് മത്സരത്തിൽ ഫെഡറർ ജയിച്ചിരുന്നു. വാശിയേറിയ പോരാട്ടത്തിൽ 7-6(5), 6-7 (3), 7-6 (4), 7-5 എന്ന സ്കോറിന് എന്ന സ്കോറിനായിരുന്നു ഫെഡററുടെ ജയം. വലത് കാല്‍മുട്ടിന് രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ഇത്.
കളി തുടരണമോ വേണ്ടയോ എന്നതിൽ തീരുമാനം എടുക്കേണ്ടതുണ്ട്. കാല്‍മുട്ടിന് കൂടുതല്‍ സമ്മര്‍ദം കൊടുക്കുന്നത് വെല്ലുവിളിയാവുമോ? വിശ്രമം എടുക്കേണ്ട സമയമാണോ? എന്നെല്ലാം അറിയണം. ഓരോ ദിവസവും താന്‍ ഉറക്കം ഉണരുന്നത് തന്റെ കാല്‍മുട്ടിന്റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയാണെന്നും ഫെഡറര്‍ പറഞ്ഞിരുന്നു.
ശനിയാഴ്ച നടന്ന മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ട മൂന്നാം റൗണ്ട് മത്സരത്തിന് ശേഷമാണ് താരം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാന്‍ കാല്‍മുട്ടിന് കഴിയുന്നില്ലെങ്കില്‍ പിന്മാറുമെന്നാണ് 39 വയസുകാരനായ താരം പറഞ്ഞത്.
മൂന്നാം റൗണ്ടില്‍ ഡൊമിനിക് കൊപ്ഫെയ്ക്കെതിരായ നാലു സെറ്റ് മത്സരത്തിൽ ഫെഡറർ ജയിച്ചിരുന്നു. വാശിയേറിയ പോരാട്ടത്തിൽ 7-6(5), 6-7 (3), 7-6 (4), 7-5 എന്ന സ്കോറിന് എന്ന സ്കോറിനായിരുന്നു ഫെഡററുടെ ജയം. വലത് കാല്‍മുട്ടിന് രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ഇത്.
കളി തുടരണമോ വേണ്ടയോ എന്നതിൽ തീരുമാനം എടുക്കേണ്ടതുണ്ട്. കാല്‍മുട്ടിന് കൂടുതല്‍ സമ്മര്‍ദം കൊടുക്കുന്നത് വെല്ലുവിളിയാവുമോ? വിശ്രമം എടുക്കേണ്ട സമയമാണോ? എന്നെല്ലാം അറിയണം. ഓരോ ദിവസവും താന്‍ ഉറക്കം ഉണരുന്നത് തന്റെ കാല്‍മുട്ടിന്റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയാണെന്നും ഫെഡറര്‍ പറഞ്ഞിരുന്നു.