കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി. ഹോട്ടലിൽ യോഗം നടത്തുന്നത് കോവിഡ് നിയന്ത്രണങ്ങൾ മൂലം പോലീസ് വിലക്കിയിരുന്നു. ലോക്ക്ഡൗണിനിടെ ഇത്തരത്തിലുള്ള യോഗം നിയമലംഘനമാകുമെന്നാണ് പോലീസ് വിലയിരുത്തൽ
കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ നിര്‍ണായക കോര്‍ കമ്മിറ്റിയോഗമാണ് കൊച്ചിയില്‍ ചേരുന്നത്. അവസരം മുതലെടുത്ത് പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന് വിഭാഗങ്ങള്‍ കാര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിജെപി കോര്‍ കമ്മിറ്റിയോഗം അതിനിര്‍ണായകമാകും.
നിലവില്‍ കെ. സുരേന്ദ്രന് പാര്‍ട്ടിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കേന്ദ്രനേതൃത്വം കനിഞ്ഞില്ലെങ്കില്‍ സ്ഥാനചലനം വരെ ഉണ്ടായേക്കുമെന്ന രീതിയിലാണു പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സംസാരം. അദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കിയിരുന്ന കേന്ദ്രസഹമന്ത്രി വി. മുരളീധരനും ഇപ്പോള്‍ തടി രക്ഷിക്കാനുള്ള തത്രപ്പാടിലാണെന്നാണു സൂചന.
തങ്ങളെയെല്ലാം പുകമറയില്‍ നിര്‍ത്തി സുരേന്ദ്രനും മുരളീധരനും കൂടിയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും തീരുമാനിച്ചതെന്ന അഭിപ്രായമാണു ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്.
കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ നിര്‍ണായക കോര്‍ കമ്മിറ്റിയോഗമാണ് കൊച്ചിയില്‍ ചേരുന്നത്. അവസരം മുതലെടുത്ത് പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന് വിഭാഗങ്ങള്‍ കാര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിജെപി കോര്‍ കമ്മിറ്റിയോഗം അതിനിര്‍ണായകമാകും.
നിലവില്‍ കെ. സുരേന്ദ്രന് പാര്‍ട്ടിയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കേന്ദ്രനേതൃത്വം കനിഞ്ഞില്ലെങ്കില്‍ സ്ഥാനചലനം വരെ ഉണ്ടായേക്കുമെന്ന രീതിയിലാണു പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സംസാരം. അദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കിയിരുന്ന കേന്ദ്രസഹമന്ത്രി വി. മുരളീധരനും ഇപ്പോള്‍ തടി രക്ഷിക്കാനുള്ള തത്രപ്പാടിലാണെന്നാണു സൂചന.
തങ്ങളെയെല്ലാം പുകമറയില്‍ നിര്‍ത്തി സുരേന്ദ്രനും മുരളീധരനും കൂടിയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും തീരുമാനിച്ചതെന്ന അഭിപ്രായമാണു ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്.