കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്നും ചോദ്യം ചെയ്യും. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ രവി പൂജാരിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
രവി പൂജാരിക്കായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ ഇടനിലക്കാരനായി ഒരാള്‍ പ്രവര്‍ത്തിക്കാതെ ഇത്തരമൊരു ഓപ്പറേഷന് രവി പൂജാരിക്കു നടത്താനാവില്ലെന്ന നിഗമനത്തിലാണ് കേസന്വേഷണം നടത്തുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡ്.
അതേസമയം, പാർലർ ഉടമ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ട സൂത്രധാരന്റെ പേര് രവി പൂജാരി വെളിപ്പെടുത്തിയെന്നാണു വിവരം. കാസര്‍ഗോഡും പെരുമ്പാവൂരും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവാണത്രെ ഇയാൾ. പാർലറിനു നേരേ വെടിവയ്പ് നടത്തുകവഴി നടിയെ ഭീഷണിപ്പെടുത്തി അവരുടെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.
പാര്‍ലര്‍ വെടിവയ്പ് കേസില്‍ കുറ്റം സമ്മതിച്ച രവി പൂജാരി, കാസര്‍ഗോഡ് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരന് എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരേ വെടിവയ്പ് നടത്തിയ കേസിലും കുറ്റം സമ്മതിച്ചിട്ടുണ്ട്.
പാർലർ വെടിവയ്പ് കേസില്‍ പിടികിട്ടാപ്പുള്ളികളായ ഡോ. അജാസ്, നിസാം സലീം എന്നിവരും ആസൂത്രണത്തില്‍ പങ്കാളികളാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ഈ മാസം എട്ടു വരെയാണ് രവി പൂജാരിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പ്രതിയുമായി തെളിവെടുപ്പ് നടത്തേണ്ടതിനു പുറമെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.സി. ജോര്‍ജ് എന്നിവരെ ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയ കേസിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുമുണ്ട്. പ്രതിയെ അന്വേഷണ സംഘം കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ചോദിച്ചേക്കും.
രവി പൂജാരിക്കായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ ഇടനിലക്കാരനായി ഒരാള്‍ പ്രവര്‍ത്തിക്കാതെ ഇത്തരമൊരു ഓപ്പറേഷന് രവി പൂജാരിക്കു നടത്താനാവില്ലെന്ന നിഗമനത്തിലാണ് കേസന്വേഷണം നടത്തുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡ്.
അതേസമയം, പാർലർ ഉടമ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ട സൂത്രധാരന്റെ പേര് രവി പൂജാരി വെളിപ്പെടുത്തിയെന്നാണു വിവരം. കാസര്‍ഗോഡും പെരുമ്പാവൂരും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവാണത്രെ ഇയാൾ. പാർലറിനു നേരേ വെടിവയ്പ് നടത്തുകവഴി നടിയെ ഭീഷണിപ്പെടുത്തി അവരുടെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.
പാര്‍ലര്‍ വെടിവയ്പ് കേസില്‍ കുറ്റം സമ്മതിച്ച രവി പൂജാരി, കാസര്‍ഗോഡ് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരന് എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരേ വെടിവയ്പ് നടത്തിയ കേസിലും കുറ്റം സമ്മതിച്ചിട്ടുണ്ട്.
പാർലർ വെടിവയ്പ് കേസില്‍ പിടികിട്ടാപ്പുള്ളികളായ ഡോ. അജാസ്, നിസാം സലീം എന്നിവരും ആസൂത്രണത്തില്‍ പങ്കാളികളാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ഈ മാസം എട്ടു വരെയാണ് രവി പൂജാരിയെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പ്രതിയുമായി തെളിവെടുപ്പ് നടത്തേണ്ടതിനു പുറമെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.സി. ജോര്‍ജ് എന്നിവരെ ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കിയ കേസിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുമുണ്ട്. പ്രതിയെ അന്വേഷണ സംഘം കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ചോദിച്ചേക്കും.