ലക്നോ: ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി ഉണ്ടായ വ്യാജ മദ്യ ദുരന്തങ്ങള്‍ക്ക് പിന്നാലെ പോലീസ് സേനയിൽ വൻ അഴിച്ചു പണി. 500ല്‍ അധികം പോലീസുകാരെ സ്ഥം മാറ്റിയെന്നാണ് സൂചന.
രണ്ട് വർഷത്തിലേറെയായി ഒരേ പോലീസ് സ്റ്റേഷനിൽ നിയമിതരായ 540 ലധികം പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതായി സീനിയർ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. ഇവരിൽ 148 പേരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയത്.
മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പോലീസ് ഇൻസ്പെക്ടർമാരെയും രണ്ട് സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥരെയും ഒരു സർക്കിൾ ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന മദ്യ മാഫിയയുടെ തലവൻ റിഷി ശർമയെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് നൈതാനി പറഞ്ഞു. റിഷി ശർമയെ കുറിച്ച് അറിയിക്കുന്നവർക്കുള്ള പ്രതിഫലം 50,000ത്തിൽ നിന്നും 75,000 രൂപയായി ഉയർത്തി. റിഷി ശർമയുടെ ഭാര്യയും മകനും ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങളും ഇതിനകം അറസ്റ്റ് ചെയ്തതായി എസ്എസ്പി അറിയിച്ചു.
രണ്ട് വർഷത്തിലേറെയായി ഒരേ പോലീസ് സ്റ്റേഷനിൽ നിയമിതരായ 540 ലധികം പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതായി സീനിയർ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. ഇവരിൽ 148 പേരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയത്.
മദ്യ മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പോലീസ് ഇൻസ്പെക്ടർമാരെയും രണ്ട് സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥരെയും ഒരു സർക്കിൾ ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന മദ്യ മാഫിയയുടെ തലവൻ റിഷി ശർമയെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് നൈതാനി പറഞ്ഞു. റിഷി ശർമയെ കുറിച്ച് അറിയിക്കുന്നവർക്കുള്ള പ്രതിഫലം 50,000ത്തിൽ നിന്നും 75,000 രൂപയായി ഉയർത്തി. റിഷി ശർമയുടെ ഭാര്യയും മകനും ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങളും ഇതിനകം അറസ്റ്റ് ചെയ്തതായി എസ്എസ്പി അറിയിച്ചു.