ഹൈദരബാദ്: തെലുങ്കാനയില്‍ 135 വര്‍ഷം പഴക്കമുള്ള ജയിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നു. ഈ സാഹചര്യത്തില്‍ ജയിലിലെ ഏകദേശം ആയിരത്തോളം തടവു പുള്ളികളെ മറ്റ് ജയിലുകളിലേക്ക് മാറ്റും.
ആദ്യഘട്ടമെന്ന നിലയില്‍ 39 സ്ത്രീകള്‍ ഉള്‍പ്പടെ 119 തടവു പുള്ളികളെ ഇവിടെ നിന്നും മാറ്റി. പുരുഷന്മാരെ ഹൈദരാബാദിലെ ചെര്‍ളപള്ളി ജയിലിലേക്കും സ്ത്രീകളെ പ്രത്യേക വനിതാ സെല്ലിലേക്കുമാണ് മാറ്റിയത്. വലിയ സുരക്ഷാ സന്നാഹത്തോടെയാണ് ഇവരെ ഇവിടെ നിന്നും കൊണ്ടുപോയത്.
അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഏകദേശം 966 തടവു പുള്ളികളെ തെലുങ്കാനയിലെ മറ്റ് ജയിലുകളിലേക്കു മാറ്റുമെന്ന് ജയില്‍ ഡിജി രാജീവ് ത്രിവേദി അറിയിച്ചു.
നിസാം കാലഘട്ടത്തില്‍ 69 ഏക്കറില്‍ പണികഴിപ്പിച്ച ജയില്‍ ഒരു മാസത്തിനുള്ളില്‍ ആരോഗ്യവകുപ്പിന് കൈമാറണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാനാണ് തീരുമാനം.
ജയില്‍ ആശുപത്രിയാക്കി മാറ്റാനുള്ള തീരുമാനം സ്വീകരിച്ചത് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവാണ്. കഴിഞ്ഞ മാസം അദ്ദേഹം ജയിലില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. ഈ തീരുമാനത്തിന് ഞായറാഴ്ച ക്യാബിനറ്റ് അംഗീകാരവും നല്കി.
ആദ്യഘട്ടമെന്ന നിലയില്‍ 39 സ്ത്രീകള്‍ ഉള്‍പ്പടെ 119 തടവു പുള്ളികളെ ഇവിടെ നിന്നും മാറ്റി. പുരുഷന്മാരെ ഹൈദരാബാദിലെ ചെര്‍ളപള്ളി ജയിലിലേക്കും സ്ത്രീകളെ പ്രത്യേക വനിതാ സെല്ലിലേക്കുമാണ് മാറ്റിയത്. വലിയ സുരക്ഷാ സന്നാഹത്തോടെയാണ് ഇവരെ ഇവിടെ നിന്നും കൊണ്ടുപോയത്.
അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഏകദേശം 966 തടവു പുള്ളികളെ തെലുങ്കാനയിലെ മറ്റ് ജയിലുകളിലേക്കു മാറ്റുമെന്ന് ജയില്‍ ഡിജി രാജീവ് ത്രിവേദി അറിയിച്ചു.
നിസാം കാലഘട്ടത്തില്‍ 69 ഏക്കറില്‍ പണികഴിപ്പിച്ച ജയില്‍ ഒരു മാസത്തിനുള്ളില്‍ ആരോഗ്യവകുപ്പിന് കൈമാറണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാനാണ് തീരുമാനം.
ജയില്‍ ആശുപത്രിയാക്കി മാറ്റാനുള്ള തീരുമാനം സ്വീകരിച്ചത് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവാണ്. കഴിഞ്ഞ മാസം അദ്ദേഹം ജയിലില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. ഈ തീരുമാനത്തിന് ഞായറാഴ്ച ക്യാബിനറ്റ് അംഗീകാരവും നല്കി.