ജയ്പുർ: കോവിഡ് മൂലം ഉപജീവന പ്രതിസന്ധി നേരിടുന്നവർക്ക് രണ്ടാംഘട്ട സഹായ പദ്ധതിയുമായി രാജസ്ഥാൻ സർക്കാർ. രോഗ ബാധിതരുള്ള ഓരോ കുടുംബത്തിനും 1,000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ഇതിനായി 330 കോടി രൂപ അനുവദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
33 ലക്ഷം കുടുംബങ്ങൾക്കാണ് ഈ സഹായം ലഭ്യമാകുക. സർക്കാരിൽ നിന്നും നേരിട്ട് ബാങ്ക് അക്കൗണ്ട് മുഖേനയാണ് ഈ പണം ലഭിക്കുന്നത്. ചെറുകിട കടയുടമകൾ, റിക്ഷാ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ബിപിഎൽ കാർഡ് ഉടമകൾ, സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത തെരുവ് കച്ചവടക്കാർ എന്നിവർക്കാണ് സഹായം ലഭ്യമാകുക.
33 ലക്ഷം കുടുംബങ്ങൾക്കാണ് ഈ സഹായം ലഭ്യമാകുക. സർക്കാരിൽ നിന്നും നേരിട്ട് ബാങ്ക് അക്കൗണ്ട് മുഖേനയാണ് ഈ പണം ലഭിക്കുന്നത്. ചെറുകിട കടയുടമകൾ, റിക്ഷാ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ബിപിഎൽ കാർഡ് ഉടമകൾ, സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത തെരുവ് കച്ചവടക്കാർ എന്നിവർക്കാണ് സഹായം ലഭ്യമാകുക.