തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് കൈത്താങ്ങുന്ന പദ്ധതികൾ പ്രഖ്യാപിച്ച് രണ്ടാം പിണറായി സക്കാരിന്റെ ആദ്യ ബജറ്റ്. കാർഷിക മേഖലയ്ക്കായി 2000 കോടി രൂപയുടെ വായ്പയാണ് ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷിഭവനുകളെ സ്മാർട്ട് ആക്കും. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും ഇതുപകരിക്കും.
നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഗല ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനിക വൽക്കരിക്കും. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തി.
ഉത്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്ത് സേവന ശൃംഖല ആരംഭിക്കുന്നതായി ധനമന്ത്രി പത്ത് കോടി രൂപ പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതിയിൽ കാർഷിക ഉത്പാദക കമ്പനികളെയും സഹകരണ സംഘങ്ങളെയും കാർഷിക ചന്തകളെയും ഉൾപ്പെടുത്തും.
സംസ്ഥാനത്ത് അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങുന്നതിനായി 10 കോടി അനുവദിച്ചു. പ്ലാന്റേഷനായി അഞ്ച് കോടി അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു.
വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷിഭവനുകളെ സ്മാർട്ട് ആക്കും. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും ഇതുപകരിക്കും.
നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഗല ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനിക വൽക്കരിക്കും. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തി.
ഉത്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്ത് സേവന ശൃംഖല ആരംഭിക്കുന്നതായി ധനമന്ത്രി പത്ത് കോടി രൂപ പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതിയിൽ കാർഷിക ഉത്പാദക കമ്പനികളെയും സഹകരണ സംഘങ്ങളെയും കാർഷിക ചന്തകളെയും ഉൾപ്പെടുത്തും.
സംസ്ഥാനത്ത് അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങുന്നതിനായി 10 കോടി അനുവദിച്ചു. പ്ലാന്റേഷനായി അഞ്ച് കോടി അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു.