തിരുവന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 18 വയസിന് മുകളിലുള്ളവര്ക്ക് സൗജന്യ വാക്സിന് ലഭ്യമാക്കാന് 1000 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു.
കോവിഡ് വാക്സിൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഏത്രയും വേഗം തന്നെ ഗവേഷണ കേന്ദ്രം ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചതായും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുകയാണ്. വികസനം ലക്ഷ്യമിടുന്ന പോസിറ്റീവ് ബജറ്റാണിതെന്നും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങൾ
• സാന്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും.
• കാർഷിക മേഖലയ്ക്കും ഊന്നൽ.
• നാല് ശതമാനം പലിശ നിരക്കിൽ 2,000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകും.
• കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 1,000 കോടിയുടെ വായ്പ നാല് ശതമാനം പലിശ നിരക്കിൽ.
• ദീർഘകാല അടിസ്ഥാനത്തിൽ തീര സംരക്ഷണത്തിന് നടപടി.1,500 കോടി അനുവദിക്കും.
• കോസ്റ്റൽ ഹൈവേ പൂർത്തിയാക്കും.
• സെന്റർ ഫോർ ഡിസീസ് കൺട്രോളിന് 50 ലക്ഷം രൂപ
• സംസ്ഥാനത്ത് അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങും. ഇതിനായി 10 കോടി രൂപ അനുവദിച്ചു
• തോട്ടം മേഖലയുടെ വികസനത്തിന് രണ്ടുകോടി.
• പാൽ മൂല്യവർധന ഉൽപ്പന്നങ്ങൾക്കായി ഫാക്ടറി
• കർഷകർക്ക് കോൾഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു.
• നദികളും ജലാശയങ്ങളും സംരക്ഷിക്കാൻ പാക്കേജ്.
• ദാരിദ്ര്യ നിർമാർജന പദ്ധതികൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് 10 കോടി രൂപ.
• അണക്കെട്ടുകളിലെ മണൽ നീക്കം ചെയ്യാൻ പദ്ധതി.
• ഈ വർഷം 10,000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങും.
• വിഷരഹിത പച്ചക്കറികൾ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും.
• കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി നിർദേശങ്ങളില്ല.
• ഓൺലൈൻ പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് രണ്ടു ലക്ഷം ലാപ്ടോപ്പുകളും
• വിദ്യാർഥികൾക്ക് ടെലി ഓൺലൈൻ കൗൺസലിംഗിന് സ്ഥിരം സംവിധാനം
• ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 10 കോടി
• ആയുഷ് വകുപ്പിന് 20 കോടി
• ടൂറിസം മേഖലയിൽ ദീർഘകാല പദ്ധതികൾക്ക് ഊന്നൽ
• വിനോദ സഞ്ചാരമേഖലയുടെ മാർക്കറ്റിംഗിന് 50 കോടി രൂപ അധികം
• കെ.ആർ. ഗൗരിയമ്മയ്ക്ക് സ്മാരകം നിർമിക്കാൻ രണ്ടു കോടി
• മുൻമന്ത്രി ആർ. ബാലകൃഷ്ണപിളളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി
• വ്യവസായ സംരംഭകത്വ പരിപാടിക്ക് 50 കോടി
• സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം കൂട്ടും
• പട്ടികജാതി-പട്ടികവർഗ വികസനത്തിന്റെ ഭാഗമായി 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം. ഇതിനായി 10 കോടി.
• സ്കൂൾ തലം മുതൽ വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റമുണ്ടാക്കും
• 12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കും
• കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പയ്ക്ക് 2-3 % സബ്സിഡി നൽകും
• ദാരിദ്യ നിർമ്മാർജന പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം. ഇതിനായി 10 കോടി പ്രാഥമികമായി നൽകും.
• പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജ്. 50 കോടി പ്രാഥമിക ഘട്ടമായി നൽകും.
• റബർ സബ്സിഡിക്കും കുടിശിക നിവാരണത്തിനുമായി 50 കോടി
• കൃഷി ഭവനുകൾ സ്മാർട്ടാക്കും
• കെഎസ്ആർടിസി സിഎൻജി ബസുകൾക്കായി 100 കോടി.
• ദേശീയ പാതകളിലെയും എംസി റോഡിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഠനം. ഇതിനായി അഞ്ച് കോടി.
• സംസ്ഥാന ജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്തും
• മഹാത്മഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ 50 ലക്ഷം
• കൊല്ലത്ത് ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്
• പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി വായ്പ നൽകും
• കെഎഫ്സിയുടെ വായ്പ അടുത്ത അഞ്ചു വർഷം കൊണ്ട് 10,000 കോടിയായി ഉയർത്തും. ഈ വർഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്സി അനുവദിക്കും.
കെഎഫ്സിയിൽ നിന്ന് വായ്പ എടുത്ത് 2020 മാർച്ച് വരെ കൃത്യമായി തിരിച്ചടച്ചവർക്ക് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇവർക്ക് 20 ശതമാനം വായ്പ കൂടി അധികമായി നൽകും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവർക്ക് വായ്പാ തിരിച്ചടവിന് ഒരു വർഷം മോറട്ടോറിയം.
കോവിഡ് വാക്സിൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഏത്രയും വേഗം തന്നെ ഗവേഷണ കേന്ദ്രം ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചതായും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുകയാണ്. വികസനം ലക്ഷ്യമിടുന്ന പോസിറ്റീവ് ബജറ്റാണിതെന്നും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങൾ
• സാന്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും.
• കാർഷിക മേഖലയ്ക്കും ഊന്നൽ.
• നാല് ശതമാനം പലിശ നിരക്കിൽ 2,000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകും.
• കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 1,000 കോടിയുടെ വായ്പ നാല് ശതമാനം പലിശ നിരക്കിൽ.
• ദീർഘകാല അടിസ്ഥാനത്തിൽ തീര സംരക്ഷണത്തിന് നടപടി.1,500 കോടി അനുവദിക്കും.
• കോസ്റ്റൽ ഹൈവേ പൂർത്തിയാക്കും.
• സെന്റർ ഫോർ ഡിസീസ് കൺട്രോളിന് 50 ലക്ഷം രൂപ
• സംസ്ഥാനത്ത് അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങും. ഇതിനായി 10 കോടി രൂപ അനുവദിച്ചു
• തോട്ടം മേഖലയുടെ വികസനത്തിന് രണ്ടുകോടി.
• പാൽ മൂല്യവർധന ഉൽപ്പന്നങ്ങൾക്കായി ഫാക്ടറി
• കർഷകർക്ക് കോൾഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു.
• നദികളും ജലാശയങ്ങളും സംരക്ഷിക്കാൻ പാക്കേജ്.
• ദാരിദ്ര്യ നിർമാർജന പദ്ധതികൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് 10 കോടി രൂപ.
• അണക്കെട്ടുകളിലെ മണൽ നീക്കം ചെയ്യാൻ പദ്ധതി.
• ഈ വർഷം 10,000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങും.
• വിഷരഹിത പച്ചക്കറികൾ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും.
• കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി നിർദേശങ്ങളില്ല.
• ഓൺലൈൻ പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് രണ്ടു ലക്ഷം ലാപ്ടോപ്പുകളും
• വിദ്യാർഥികൾക്ക് ടെലി ഓൺലൈൻ കൗൺസലിംഗിന് സ്ഥിരം സംവിധാനം
• ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 10 കോടി
• ആയുഷ് വകുപ്പിന് 20 കോടി
• ടൂറിസം മേഖലയിൽ ദീർഘകാല പദ്ധതികൾക്ക് ഊന്നൽ
• വിനോദ സഞ്ചാരമേഖലയുടെ മാർക്കറ്റിംഗിന് 50 കോടി രൂപ അധികം
• കെ.ആർ. ഗൗരിയമ്മയ്ക്ക് സ്മാരകം നിർമിക്കാൻ രണ്ടു കോടി
• മുൻമന്ത്രി ആർ. ബാലകൃഷ്ണപിളളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി
• വ്യവസായ സംരംഭകത്വ പരിപാടിക്ക് 50 കോടി
• സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം കൂട്ടും
• പട്ടികജാതി-പട്ടികവർഗ വികസനത്തിന്റെ ഭാഗമായി 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം. ഇതിനായി 10 കോടി.
• സ്കൂൾ തലം മുതൽ വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റമുണ്ടാക്കും
• 12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കും
• കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പയ്ക്ക് 2-3 % സബ്സിഡി നൽകും
• ദാരിദ്യ നിർമ്മാർജന പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം. ഇതിനായി 10 കോടി പ്രാഥമികമായി നൽകും.
• പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജ്. 50 കോടി പ്രാഥമിക ഘട്ടമായി നൽകും.
• റബർ സബ്സിഡിക്കും കുടിശിക നിവാരണത്തിനുമായി 50 കോടി
• കൃഷി ഭവനുകൾ സ്മാർട്ടാക്കും
• കെഎസ്ആർടിസി സിഎൻജി ബസുകൾക്കായി 100 കോടി.
• ദേശീയ പാതകളിലെയും എംസി റോഡിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഠനം. ഇതിനായി അഞ്ച് കോടി.
• സംസ്ഥാന ജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്തും
• മഹാത്മഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ 50 ലക്ഷം
• കൊല്ലത്ത് ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്
• പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി വായ്പ നൽകും
• കെഎഫ്സിയുടെ വായ്പ അടുത്ത അഞ്ചു വർഷം കൊണ്ട് 10,000 കോടിയായി ഉയർത്തും. ഈ വർഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്സി അനുവദിക്കും.
കെഎഫ്സിയിൽ നിന്ന് വായ്പ എടുത്ത് 2020 മാർച്ച് വരെ കൃത്യമായി തിരിച്ചടച്ചവർക്ക് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇവർക്ക് 20 ശതമാനം വായ്പ കൂടി അധികമായി നൽകും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവർക്ക് വായ്പാ തിരിച്ചടവിന് ഒരു വർഷം മോറട്ടോറിയം.