തിരുവനന്തപുരം: രണ്ടാംപിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്നു. ജനുവരിയില്‍ അവതരിപ്പിച്ച അവസാന ബജറ്റില്‍ നിന്ന് നയപരമായ മാറ്റം ഈ ബജറ്റില്‍ ഉണ്ടാകില്ല.
തുടർ ബജറ്റാണെങ്കിലും കോവിഡ് രണ്ടാം തരംഗത്തിൽ കൂടുതൽ പണം കണ്ടെത്താനുള്ള മാർഗങ്ങളും ബജറ്റിലുണ്ടാകും. കോവിഡ് കാലത്തെ ജനങ്ങളുടെ പ്രധാന ആവശ്യം വാക്സിനും സൗജന്യ ഭക്ഷണക്കിറ്റ് അടക്കമുളള ക്ഷേമപ്രവര്‍ത്തനങ്ങളുമാണ്. കോവിഡ് വാക്സിന് വേണ്ട വകയിരുത്തലുകളും നികുതി നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
ചരക്കു സേവന നികുതിക്കു പുറത്തുള്ള നികുതി വരുമാനം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് സർക്കാർ ആലോചിക്കുന്നത്. ഇതോടൊപ്പം തകർച്ച നേരിടുന്ന വ്യാപാര- വാണിജ്യ മേഖലകൾക്കുള്ള ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനുമാകും ബജറ്റിൽ ഊന്നൽ നൽകുക.
കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചിരുന്നു.
തുടർ ബജറ്റാണെങ്കിലും കോവിഡ് രണ്ടാം തരംഗത്തിൽ കൂടുതൽ പണം കണ്ടെത്താനുള്ള മാർഗങ്ങളും ബജറ്റിലുണ്ടാകും. കോവിഡ് കാലത്തെ ജനങ്ങളുടെ പ്രധാന ആവശ്യം വാക്സിനും സൗജന്യ ഭക്ഷണക്കിറ്റ് അടക്കമുളള ക്ഷേമപ്രവര്‍ത്തനങ്ങളുമാണ്. കോവിഡ് വാക്സിന് വേണ്ട വകയിരുത്തലുകളും നികുതി നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
ചരക്കു സേവന നികുതിക്കു പുറത്തുള്ള നികുതി വരുമാനം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് സർക്കാർ ആലോചിക്കുന്നത്. ഇതോടൊപ്പം തകർച്ച നേരിടുന്ന വ്യാപാര- വാണിജ്യ മേഖലകൾക്കുള്ള ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനുമാകും ബജറ്റിൽ ഊന്നൽ നൽകുക.
കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചിരുന്നു.