മുംബൈ: എൽഗർ പരിഷത്-മാവോയിസ്റ്റ് ബന്ധ കേസിലെ മൂന്നു പ്രതികൾക്കു കോവിഡ് സ്ഥിരീകരിച്ചു. നവിമുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന മഹേഷ് റൗത്, സാഗർ ഗോർഖെ, രമേഷ് ഗായിചോർ എന്നിവർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.
ജയിലിലെ 57 പേർക്കായിരുന്നു ആർടി-പിസിആർ ടെസ്റ്റ് നടത്തിയത്. ഇതിൽ 54 പേർ നെഗറ്റീവ് ആയി. എൽഗർ കേസിൽ പ്രതിചേർത്ത് തലോജ ജയിലിലടച്ചത് 13 പേരെയാണ്. ഇതിൽ ഫാ. സ്റ്റാൻ സ്വാമി, ഹാനി ബാബു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫാ. സ്റ്റാൻ സ്വാമിക്കും ഹാനി ബാബുവിനും കോവിഡ് സ്ഥിരീകരിച്ചു. വരവര റാവു ജാമ്യത്തിലാണ്. എൽഗർ കേസിലെ മറ്റൊരു പ്രതി സുധ ഭരദ്വാജ് ബൈക്കുള ജയിലിലാണ്.
ജയിലിലെ 57 പേർക്കായിരുന്നു ആർടി-പിസിആർ ടെസ്റ്റ് നടത്തിയത്. ഇതിൽ 54 പേർ നെഗറ്റീവ് ആയി. എൽഗർ കേസിൽ പ്രതിചേർത്ത് തലോജ ജയിലിലടച്ചത് 13 പേരെയാണ്. ഇതിൽ ഫാ. സ്റ്റാൻ സ്വാമി, ഹാനി ബാബു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫാ. സ്റ്റാൻ സ്വാമിക്കും ഹാനി ബാബുവിനും കോവിഡ് സ്ഥിരീകരിച്ചു. വരവര റാവു ജാമ്യത്തിലാണ്. എൽഗർ കേസിലെ മറ്റൊരു പ്രതി സുധ ഭരദ്വാജ് ബൈക്കുള ജയിലിലാണ്.