ചെന്നൈ: തെക്കൻ ചെന്നൈയിൽ മൾട്ടി സൂപ്പർ സ്പെഷ്യാലി ആശുപത്രി നിർമിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. 250 കോടി രൂപ ചെലവിട്ടാണ് ആശുപത്രി നിർമിക്കുന്നത്. ആശുപത്രി ഉൾപ്പെടെ ആറ് പ്രഖ്യാപനങ്ങളാണ് ഇന്ന് സ്റ്റാലിൻ നടത്തിയിരിക്കുന്നത്.
വനിതകൾക്കു പിന്നാലെ ഭിന്നലിംഗക്കാർക്കും ഭിന്നശേഷിക്കാർക്കും സിറ്റി ബസുകളിൽ സൗജന്യ യാത്രയും പ്രഖ്യാപിച്ചു. സ്റ്റാലിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ 98-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.
ബിപിഎൽ കാർഡ് ഉടമകൾക്ക് 15 പലചരക്കു സാധനങ്ങളടങ്ങിയ കിറ്റിന്റെ വിതരണവും കോവിഡ് ദുരിതാശ്വാസത്തിനായി നൽകുന്ന തുകയുടെ രണ്ടാം ഘട്ടത്തിന്റെ വിതരണവും ജന്മദിനാചരണത്തോട് അനുബന്ധിച്ചു നടന്നു. സംസ്ഥാനത്താകെ 38,000 വൃക്ഷതൈകൾ നടാനുള്ള പദ്ധതിക്കും സ്റ്റാലിൻ തുടക്കമിട്ടു.
38 ജില്ലകളിലായി 1,000 വൃക്ഷതൈകളാണു നട്ടു പരിപാലിക്കുക. ജ്ഞാനപീഠ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും നേടിയവർക്കു സർക്കാർ വീടുവച്ചു നൽകും. 70 കോടി രൂപ ചെലവിൽ മധുരയിൽ കരുണാനിധി സ്മാരക ലൈബ്രറി നിർമിക്കാനുള്ള പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വനിതകൾക്കു പിന്നാലെ ഭിന്നലിംഗക്കാർക്കും ഭിന്നശേഷിക്കാർക്കും സിറ്റി ബസുകളിൽ സൗജന്യ യാത്രയും പ്രഖ്യാപിച്ചു. സ്റ്റാലിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ 98-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.
ബിപിഎൽ കാർഡ് ഉടമകൾക്ക് 15 പലചരക്കു സാധനങ്ങളടങ്ങിയ കിറ്റിന്റെ വിതരണവും കോവിഡ് ദുരിതാശ്വാസത്തിനായി നൽകുന്ന തുകയുടെ രണ്ടാം ഘട്ടത്തിന്റെ വിതരണവും ജന്മദിനാചരണത്തോട് അനുബന്ധിച്ചു നടന്നു. സംസ്ഥാനത്താകെ 38,000 വൃക്ഷതൈകൾ നടാനുള്ള പദ്ധതിക്കും സ്റ്റാലിൻ തുടക്കമിട്ടു.
38 ജില്ലകളിലായി 1,000 വൃക്ഷതൈകളാണു നട്ടു പരിപാലിക്കുക. ജ്ഞാനപീഠ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും നേടിയവർക്കു സർക്കാർ വീടുവച്ചു നൽകും. 70 കോടി രൂപ ചെലവിൽ മധുരയിൽ കരുണാനിധി സ്മാരക ലൈബ്രറി നിർമിക്കാനുള്ള പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.