തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യ ബന്ധന തുറമുഖ പ്രവേശന കവാടത്തിലെ ചാനലിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി അദാനി പോർട്സ് കമ്പനി അധികൃതരും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയുടെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് അടിയന്തരമായി മണ്ണ് നീക്കാനുള്ള തീരുമാനം ഉണ്ടായത്.
തുടർന്ന് തീരദേശ സേന, മത്സ്യ തൊഴിലാളി ജനത, കടലോര ജാഗ്രത സമിതി, തുറമുഖ വകുപ്പ്, അദാനി പോർട്സ് കമ്പനി സുരക്ഷാ വിഭാഗം എന്നിവർ യോജിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി കൂറ്റൻ മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്താൽ മണ്ണ് നീക്കം ചെയ്യുന്നത്.
രാവിലെ പതിനൊന്നിന് ആരംഭിച്ച മണ്ണ് നീക്കൽ പ്രവർത്തി തുടരുകയാണ്. മണ്ണ് പൂർണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്ക ദൂരികരിക്കപ്പെടും.
തുടർന്ന് തീരദേശ സേന, മത്സ്യ തൊഴിലാളി ജനത, കടലോര ജാഗ്രത സമിതി, തുറമുഖ വകുപ്പ്, അദാനി പോർട്സ് കമ്പനി സുരക്ഷാ വിഭാഗം എന്നിവർ യോജിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി കൂറ്റൻ മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്താൽ മണ്ണ് നീക്കം ചെയ്യുന്നത്.
രാവിലെ പതിനൊന്നിന് ആരംഭിച്ച മണ്ണ് നീക്കൽ പ്രവർത്തി തുടരുകയാണ്. മണ്ണ് പൂർണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്ക ദൂരികരിക്കപ്പെടും.