പൂനെ: റഷ്യയുടെ കോവിഡ്-19 വാക്സീൻ സ്ഫുട്നിക്-5 ഇന്ത്യയിൽ നിർമിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് (ഡിസിജിഐ) സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടി. വാക്സീന്റെ കൂടുതൽ വിശകലനം, പരിശോധന എന്നിവയ്ക്കുള്ള അനുമതി പൂനെ കേന്ദ്രീകരിച്ചുള്ള വാക്സീൻ നിർമാണ കേന്ദ്രവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ. റെഡ്ഡി ലാബോറട്ടറീസിനാണു നിലവിൽ ഇന്ത്യയിൽ സ്ഫുട്നിക് 5 നിർമിക്കാൻ അനുമതിയുള്ളത്. ബുധനാഴ്ചയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടിയതെന്നു വൃത്തങ്ങൾ പറഞ്ഞു.
ഏപ്രിൽ മുതൽ രാജ്യത്ത് സ്ഫുട്നിക് 5 വാക്സീൻ ഉപയോഗിച്ചു തുടങ്ങാനുള്ള അടിയന്തര അനുമതി ഡ്രഗ് കൺട്രോളർ ജനറൽ നൽകിയിരുന്നു.
ഡോ. റെഡ്ഡി ലാബോറട്ടറീസിനാണു നിലവിൽ ഇന്ത്യയിൽ സ്ഫുട്നിക് 5 നിർമിക്കാൻ അനുമതിയുള്ളത്. ബുധനാഴ്ചയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടിയതെന്നു വൃത്തങ്ങൾ പറഞ്ഞു.
ഏപ്രിൽ മുതൽ രാജ്യത്ത് സ്ഫുട്നിക് 5 വാക്സീൻ ഉപയോഗിച്ചു തുടങ്ങാനുള്ള അടിയന്തര അനുമതി ഡ്രഗ് കൺട്രോളർ ജനറൽ നൽകിയിരുന്നു.