ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശാർമിള റെഡ്ഡി നയിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു. തെലുങ്കാന കേന്ദ്രമായി പ്രവർത്തിക്കുന്ന പാർട്ടിയുടെ പേര് വൈഎസ്ആർ തെലുങ്കാന പാർട്ടി എന്നാണ്.
ജൂലൈ എട്ടിന് പാര്‍ട്ടി ഔദ്യോഗികമായി തെലുങ്കാനയില്‍ നിലവില്‍ വരുമെന്നും ശര്‍മിള അറിയിച്ചു. പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജൂലൈ എട്ടിന് തന്റെ പാർട്ടിയുടെ പേരും പതാകയും പ്രഖ്യാപിക്കുമെന്ന് ഷർമില ഏപ്രിൽ ഒൻപതിന് ഖമ്മം പൊതുയോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
സഹോദരന് ജഗന് മോഹന്‍ റെഡ്ഡിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും പിതാവ് വൈ.എസ്. രാജാശേഖര റെഡ്ഡിയുടെ ആദര്‍ശങ്ങള്‍ തെലുങ്കാനയിലും നടപ്പിലാക്കാനാണ് പുതിയ പാര്‍ട്ടിയെന്നും ശര്‍മിള നേരത്തെ വ്യക്തമാക്കിയിരുന്നു. 2023 ലെ തെലുങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ശാർമിളയുടെ രാഷ്ട്രീയ പ്രവേശനം.
ജൂലൈ എട്ടിന് പാര്‍ട്ടി ഔദ്യോഗികമായി തെലുങ്കാനയില്‍ നിലവില്‍ വരുമെന്നും ശര്‍മിള അറിയിച്ചു. പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജൂലൈ എട്ടിന് തന്റെ പാർട്ടിയുടെ പേരും പതാകയും പ്രഖ്യാപിക്കുമെന്ന് ഷർമില ഏപ്രിൽ ഒൻപതിന് ഖമ്മം പൊതുയോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
സഹോദരന് ജഗന് മോഹന്‍ റെഡ്ഡിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും പിതാവ് വൈ.എസ്. രാജാശേഖര റെഡ്ഡിയുടെ ആദര്‍ശങ്ങള്‍ തെലുങ്കാനയിലും നടപ്പിലാക്കാനാണ് പുതിയ പാര്‍ട്ടിയെന്നും ശര്‍മിള നേരത്തെ വ്യക്തമാക്കിയിരുന്നു. 2023 ലെ തെലുങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ശാർമിളയുടെ രാഷ്ട്രീയ പ്രവേശനം.