ഹനോയി: വിയറ്റ്നാമിൽ അടുത്തിടെ കണ്ടെത്തിയത് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ (B.1.617) ഭാഗമാണിതെന്നും വിയറ്റ്നാമിലെ ഡബ്ല്യുഎച്ച്ഒ പ്രതിനിധി കിഡോംഗ് പാർക്ക് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം വിയറ്റ്നാമിൽ നിലവിൽ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നുമില്ല. അധിക ജനികതമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമാണിത്. ഇതിൽ കൂടുതൽ നിരീക്ഷണം ആവശ്യമാണെന്നും കിഡോംഗ് പാർക്ക് വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം വിയറ്റ്നാമിൽ നിലവിൽ പുതിയ ഹൈബ്രിഡ് വകഭേദങ്ങളൊന്നുമില്ല. അധിക ജനികതമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമാണിത്. ഇതിൽ കൂടുതൽ നിരീക്ഷണം ആവശ്യമാണെന്നും കിഡോംഗ് പാർക്ക് വ്യക്തമാക്കി.