കൊച്ചി: അഭിഭാഷകനായ കെ.വി. സോഹന്‍ കേരള ഹൈക്കോടതിയിലെ സ്റ്റേറ്റ് അറ്റോര്‍ണി പദവിയിൽ നിന്ന് രാജിവച്ചു. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥ്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന് സുരേഷ് ബാബു തോമസ് എന്നിവരും സര്‍ക്കാരിന് രാജിക്കത്ത് കൈമാറി.
പുതിയ സ്റ്റേറ്റ് അറ്റോര്‍ണിയെ അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിശ്ചയിക്കും. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം എൻ. മനോജ് കുമാറിനെ പുതിയ സ്റ്റേറ്റ് അറ്റോര്‍ണി ആയി നിയമിച്ചേക്കും എന്നാണ് സൂചന. സിപിഎമ്മിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്റെ ഭാരവാഹി കൂടിയാണ് എൻ. മനോജ് കുമാർ.
കെ.കെ. രവീന്ദ്രനാഥ് രാജിവച്ച അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേക്ക് സീനിയര്‍ അഭിഭാഷകനായ അശോക് എം. ചെറിയാന് നിയമിതനായേക്കും. എഡിജിപി സ്ഥാനത്തേക്ക് നാല് പേരുകള്‍ ആണ് സിപിഎമ്മിന്റെ പരിഗണന പട്ടികയില്‍ ഉള്ളത്.
പുതിയ സ്റ്റേറ്റ് അറ്റോര്‍ണിയെ അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിശ്ചയിക്കും. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം എൻ. മനോജ് കുമാറിനെ പുതിയ സ്റ്റേറ്റ് അറ്റോര്‍ണി ആയി നിയമിച്ചേക്കും എന്നാണ് സൂചന. സിപിഎമ്മിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്റെ ഭാരവാഹി കൂടിയാണ് എൻ. മനോജ് കുമാർ.
കെ.കെ. രവീന്ദ്രനാഥ് രാജിവച്ച അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേക്ക് സീനിയര്‍ അഭിഭാഷകനായ അശോക് എം. ചെറിയാന് നിയമിതനായേക്കും. എഡിജിപി സ്ഥാനത്തേക്ക് നാല് പേരുകള്‍ ആണ് സിപിഎമ്മിന്റെ പരിഗണന പട്ടികയില്‍ ഉള്ളത്.