കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവായിരുന്ന സി.കെ. ജാനുവിനു പത്ത് ലക്ഷം നല്‍കിയെന്ന ആരോപണം തെറ്റെന്ന് തെളിയിച്ചാൽ ജയിലിൽ പോകാനും തയാറെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. പണം നൽകിയതിന് തെളിവായി പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാനും പ്രസീത വെല്ലുവിളിച്ചു.
ഇന്നത്തെ കാലത്ത് ഒരു ഓഡിയോ റിക്കാർഡ് എഡിറ്റിംഗ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചതിന് പിന്നാലെയാണ് പ്രസീതയും രംഗത്തെത്തിയത്. ഒരു എഡിറ്റിംഗും ആ ഓഡിയോയിൽ നടത്തിയിട്ടില്ല. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണമെന്നും പ്രസീത ആവശ്യപ്പെട്ടു.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രൻ. അദ്ദേഹത്തിനെതിരെ കള്ളപ്രചാരണമാണ് നടത്തുന്നതെങ്കിൽ കേസ് കൊടുക്കണം. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്ത് അന്വേഷണവും നേരിടാൻ തയാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത അഴിക്കോട് പറഞ്ഞു.
തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് മാർച്ച് ഏഴിനാണ് സുരേന്ദ്രൻ ജാനുവിന് പണം നൽകിയത്. കെ. സുരേന്ദ്രൻ നേരിട്ടെത്തിയാണ് കാശ് നൽകിയത്. പണം ലഭിച്ച വിവരം ജാനുവും അപ്പോൾ സമ്മതിച്ചിരുന്നു. മാർച്ച് ഏഴിന് രാവിലെയും വൈകിട്ടും ജാനു താമസിക്കുന്ന ഹോട്ടലിൽ സുരേന്ദ്രൻ എത്തി.
ഇന്നത്തെ കാലത്ത് ഒരു ഓഡിയോ റിക്കാർഡ് എഡിറ്റിംഗ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചതിന് പിന്നാലെയാണ് പ്രസീതയും രംഗത്തെത്തിയത്. ഒരു എഡിറ്റിംഗും ആ ഓഡിയോയിൽ നടത്തിയിട്ടില്ല. ശാസ്ത്രീയ പരിശോധന നടത്തി സത്യം കണ്ടെത്തണമെന്നും പ്രസീത ആവശ്യപ്പെട്ടു.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് കെ സുരേന്ദ്രൻ. അദ്ദേഹത്തിനെതിരെ കള്ളപ്രചാരണമാണ് നടത്തുന്നതെങ്കിൽ കേസ് കൊടുക്കണം. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്ത് അന്വേഷണവും നേരിടാൻ തയാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടാൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും പ്രസീത അഴിക്കോട് പറഞ്ഞു.
തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് മാർച്ച് ഏഴിനാണ് സുരേന്ദ്രൻ ജാനുവിന് പണം നൽകിയത്. കെ. സുരേന്ദ്രൻ നേരിട്ടെത്തിയാണ് കാശ് നൽകിയത്. പണം ലഭിച്ച വിവരം ജാനുവും അപ്പോൾ സമ്മതിച്ചിരുന്നു. മാർച്ച് ഏഴിന് രാവിലെയും വൈകിട്ടും ജാനു താമസിക്കുന്ന ഹോട്ടലിൽ സുരേന്ദ്രൻ എത്തി.