ന്യൂഡൽഹി: രാജ്യത്തു വാക്സിൻ ക്ഷാമം തുടരുന്നതിനിടെ ഒരു തദ്ദേശീയ വാക്സിൻ കൂടി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ ബയോളജിക്കൽ-ഇ ആണ് വാക്സിൻ നിർമിക്കുക. കോവിഡ് വാക്സിനായുള്ള കരാറിൽ രാജ്യം ഒപ്പുവെച്ചു.
വാക്സിനായി 1500 കോടി രൂപ മുൻകൂർ നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവരിൽനിന്ന് 30 കോടി ഡോസ് വാക്സിൻ സംഭരിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. 2021 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുളള കാലയളവിനുളളിൽ ബയോളജിക്കൽ-ഇ വാക്സിൻ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും.
ആദ്യ രണ്ടു ട്രയലുകളിലും മികച്ച ഫലം കാണിച്ച ബയോളജിക്കൽ-ഇയുടെ വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത്. നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഈ വാക്സിൻ പരിശോധിച്ച് അനുമതിക്കായി ശിപാർശ ചെയ്തിരുന്നു.
ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനു പുറമേ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യൻ നിർമിതമായ സ്പുട്നിക് എന്നീ വാക്സിനുകൾ രാജ്യത്തു വിതരണം ചെയ്യുന്നുണ്ട്.
വാക്സിനായി 1500 കോടി രൂപ മുൻകൂർ നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവരിൽനിന്ന് 30 കോടി ഡോസ് വാക്സിൻ സംഭരിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. 2021 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുളള കാലയളവിനുളളിൽ ബയോളജിക്കൽ-ഇ വാക്സിൻ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും.
ആദ്യ രണ്ടു ട്രയലുകളിലും മികച്ച ഫലം കാണിച്ച ബയോളജിക്കൽ-ഇയുടെ വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത്. നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഈ വാക്സിൻ പരിശോധിച്ച് അനുമതിക്കായി ശിപാർശ ചെയ്തിരുന്നു.
ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനു പുറമേ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യൻ നിർമിതമായ സ്പുട്നിക് എന്നീ വാക്സിനുകൾ രാജ്യത്തു വിതരണം ചെയ്യുന്നുണ്ട്.