ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വിഷയത്തില്‍ കേന്ദ്രത്തിനെതിരെ മുൻ ധനമന്ത്രി പി. ചിദംബരം. ജിഎസ്ടിയെ ബിജെപി മോശമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജിഎസ്ടിക്ക് ചിദംബരം അനുശോചനമറിക്കുകയും ചെയ്തു.
ജിഎസ്ടി ഒരു നല്ല ആശയമായിട്ടാണ് ആരംഭിച്ചത്. ബിജെപി ഇത് ഒരു മോശം നിയമമാക്കി മാറ്റി. ഭയാനകമായ നികുതി നിരക്കുകളാണിതിലൂടെ ഉണ്ടായത്. നികുതി പിരിക്കുന്ന ഉദ്യോഗസ്ഥര്‍ വേട്ടയാടുന്ന കുറുക്കന്മാരെപോലെയാണ് നിയമം ഉപയോഗിച്ചത്.
ഓരോ ബിസിനസുകാരനും നികുതി വെട്ടിപ്പുകാരനാണെന്ന് സംശയിക്കുകയാണവര്‍. ജിഎസ്ടി കൗണ്‍സിലിനെ ഒരു ടോക്കിംഗ് ഷോപ്പായി ചുരുക്കിയെന്നും ചിദംബരം വിമർശിച്ചു.
ജിഎസ്ടി ഒരു നല്ല ആശയമായിട്ടാണ് ആരംഭിച്ചത്. ബിജെപി ഇത് ഒരു മോശം നിയമമാക്കി മാറ്റി. ഭയാനകമായ നികുതി നിരക്കുകളാണിതിലൂടെ ഉണ്ടായത്. നികുതി പിരിക്കുന്ന ഉദ്യോഗസ്ഥര്‍ വേട്ടയാടുന്ന കുറുക്കന്മാരെപോലെയാണ് നിയമം ഉപയോഗിച്ചത്.
ഓരോ ബിസിനസുകാരനും നികുതി വെട്ടിപ്പുകാരനാണെന്ന് സംശയിക്കുകയാണവര്‍. ജിഎസ്ടി കൗണ്‍സിലിനെ ഒരു ടോക്കിംഗ് ഷോപ്പായി ചുരുക്കിയെന്നും ചിദംബരം വിമർശിച്ചു.