ജറുസലേം: ഫൈസറിന്റെ കോവിഡ് വാക്സിൻ എടുത്ത ചെറുപ്പക്കാരിൽ ഹൃദയ പേശികളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന മയോകാര്‍ഡിറ്റിസ് കേസുകൾ കണ്ടെത്തിയതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം. എന്നാല്‍ സാധാരണയിൽ കൂടുതലായി വാക്സിൻ സ്വീകരിച്ചവരിൽ മാത്രം മയോകാര്‍ഡിറ്റിസ് ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഫൈസര്‍ പ്രതികരിച്ചു.
2020 ഡിസംബറിനും 2021 മേയ് മാസത്തിനും ഇടയിൽ പ്രതിരോധ കുത്തിവയ്പ് എടുത്ത 50 ലക്ഷം ആളുകളിൽ 275 പേർക്ക് മയോകാര്‍ഡിറ്റിസ് ബാധിച്ചതായി മന്ത്രാലയം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽ ഭൂരിഭാഗവും നാല് ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ ചെലവഴിച്ചിട്ടില്ല. 95 ശതമാനം കേസുകളും ഗുരുതരമല്ലെന്നും പഠനത്തിൽ പറയുന്നു.
മൂന്നു വിദഗ്ധ സംഘങ്ങളാണ് പഠനം നടത്തിയത്. 16നും 30നും ഇടയിൽ പ്രായമുള്ളവരിൽ ഫൈസറിന്റെ രണ്ടാം ഡോസ് എടുക്കുന്നതും മയോകാര്‍ഡിറ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നതും തമ്മിൽ ബന്ധമുണ്ട്. പഠനം അനുസരിച്ച് 16നും19 നും ഇടയില്‍ പ്രായമുളളവരിലാണ് ഇത് കൂടുതലായി ഇതുകണ്ടുവരുന്നത്.
മയോകാര്‍ഡിറ്റിസ് രോഗം സംബന്ധിച്ചുള്ള ഇസ്രയേല്‍ പഠനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ വാക്സിനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഫൈസർ പ്രസ്താവനയിൽ അറിയിച്ചു.
2020 ഡിസംബറിനും 2021 മേയ് മാസത്തിനും ഇടയിൽ പ്രതിരോധ കുത്തിവയ്പ് എടുത്ത 50 ലക്ഷം ആളുകളിൽ 275 പേർക്ക് മയോകാര്‍ഡിറ്റിസ് ബാധിച്ചതായി മന്ത്രാലയം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽ ഭൂരിഭാഗവും നാല് ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ ചെലവഴിച്ചിട്ടില്ല. 95 ശതമാനം കേസുകളും ഗുരുതരമല്ലെന്നും പഠനത്തിൽ പറയുന്നു.
മൂന്നു വിദഗ്ധ സംഘങ്ങളാണ് പഠനം നടത്തിയത്. 16നും 30നും ഇടയിൽ പ്രായമുള്ളവരിൽ ഫൈസറിന്റെ രണ്ടാം ഡോസ് എടുക്കുന്നതും മയോകാര്‍ഡിറ്റിസ് റിപ്പോര്‍ട്ട് ചെയ്യുന്നതും തമ്മിൽ ബന്ധമുണ്ട്. പഠനം അനുസരിച്ച് 16നും19 നും ഇടയില്‍ പ്രായമുളളവരിലാണ് ഇത് കൂടുതലായി ഇതുകണ്ടുവരുന്നത്.
മയോകാര്‍ഡിറ്റിസ് രോഗം സംബന്ധിച്ചുള്ള ഇസ്രയേല്‍ പഠനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ വാക്സിനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഫൈസർ പ്രസ്താവനയിൽ അറിയിച്ചു.